സ്കൂളില്‍ വിദ്യാര്‍ഥികള്‍ 10 മിനിറ്റ് ധ്യാനിക്കണം; കർണാടകയിൽ ഉത്തരവുമായി മന്ത്രി, എതിര്‍പ്പുമായി എസ്എഫ്ഐ

Published : Nov 03, 2022, 04:31 PM ISTUpdated : Nov 03, 2022, 04:35 PM IST
സ്കൂളില്‍ വിദ്യാര്‍ഥികള്‍ 10 മിനിറ്റ് ധ്യാനിക്കണം; കർണാടകയിൽ ഉത്തരവുമായി മന്ത്രി, എതിര്‍പ്പുമായി എസ്എഫ്ഐ

Synopsis

മന്ത്രിയുടെ നിർദ്ദേശത്തിനെതിരെ എസ്എഫ്ഐ രം​ഗത്തെത്തി. ഭഗവദ് ഗീതയും വേദ ഗണിതവും അവതരിപ്പിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും ധ്യാനത്തിന്റെ പേരിൽ മതവത്കരിക്കുകയാണെന്നും  എസ്എഫ്ഐ പ്രസിഡന്റ് അമപേഷ് കഡ​ഗാഡ പറഞ്ഞു.

ബെം​ഗളൂരു: കർണാടകയിലെ എല്ലാ സ്‌കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് 10 മിനിറ്റ് ധ്യാനം നിർബന്ധമാക്കാൻ കർണാടക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ബി.സി. നാ​ഗേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ശാരീരികവും മാനസികവുമായ പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താനും വിദ്യാർത്ഥികൾ ക്ലാസിന് മുമ്പ് എല്ലാ ദിവസവും ധ്യാനിക്കണമെന്ന് മന്ത്രി പുറപ്പെടുവിച്ച സർക്കുലറിൽ പറഞ്ഞു. ചില സ്കൂളുകളിൽ ഇതിനകം ധ്യാനം പരിശീലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, മന്ത്രിയുടെ നിർദേശത്തിനെതിരെ വിമർശനമുയർന്നു. മന്ത്രിയുടെ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്ന് വിദ്യാഭ്യാസ വിദ​ഗ്ധൻ  ഡോ. വി.പി. നിരഞ്ജനാരാധ്യ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 29 (1) പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന വകുപ്പിന്റെ യോഗ്യതയുള്ള അധികാരിക്ക് മാത്രമേ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ എന്തൊക്കെ വേണമെന്ന് തീരുമാനിക്കാൻ സാധിക്കൂവെന്നും അദ്ദേ​ഹം പറഞ്ഞു. 

മന്ത്രിയുടെ നിർദ്ദേശത്തിനെതിരെ എസ്എഫ്ഐ രം​ഗത്തെത്തി. ഭഗവദ് ഗീതയും വേദ ഗണിതവും അവതരിപ്പിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും ധ്യാനത്തിന്റെ പേരിൽ മതവത്കരിക്കുകയാണെന്നും  എസ്എഫ്ഐ പ്രസിഡന്റ് അമരേഷ് കഡ​ഗാഡ പറഞ്ഞു. ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതിന് പകരം മികച്ചതും തുല്യവുമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. എന്നാൽ, ധ്യാനം മതപരമായ ആചാരമല്ലെന്ന് മന്ത്രി നാഗേഷ് മറുപടി പറഞ്ഞു. കൊവിഡിന് ശേഷം കുട്ടികൾക്ക് ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെട്ടു. മൊബൈൽ ഫോണും ഇവർക്ക് ശീലമായി. ഈ സാഹചര്യം ശരിയാക്കാൻ കുട്ടികൾക്ക് ധ്യാനം പലരും നിർദ്ദേശിച്ചു. ചിലർ അതിനെ എതിർക്കുന്നു എന്നതിനാൽ നല്ല ആശയം ഉപേക്ഷിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം