ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നി‌ർദേശവുമായി സുപ്രീം കോടതി, 'ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം'

Published : Sep 08, 2025, 03:37 PM ISTUpdated : Sep 08, 2025, 06:08 PM IST
Aadhaar card

Synopsis

ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. തിരിച്ചറിയൽ രേഖയായി പരിഗണിക്കാനും ആധാർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും കോടതി.

ദില്ലി: ബീഹാറിലെ തീവ്രവോട്ടർ പരിഷ്ക്കരണത്തിൽ ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായി പരിഗണിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ ആധാറിനെ പൌരത്വരേഖയായി കണക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലടക്കം എസ്ഐആർ നടപ്പാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. 

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനടക്കം ആധാർ കാർഡ് രേഖയായി സ്വീകരിക്കണമെന്നാണ് ജൂലായ് 10 ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ തെര.കമ്മീഷൻ ഇത് നടപ്പാക്കുന്നില്ലെന്ന് ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ കോടതിയെ അറിയിച്ചു. ആധാര്‍ രേഖയായി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കുയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ബിഎൽഒ ആധാർ നൽകിയാലും മറ്റൊരു രേഖ കൂടി ആവശ്യപ്പെടുകയാണെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇതോടെയാണ് കോടതി ഇടപെടൽ. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പന്ത്രാണ്ടമത്തെ രേഖയായി പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചത്.

ഇതുസംബന്ധിച്ച് കമ്മീഷൻ ഉത്തരവിറക്കണം. തിരിച്ചറിയല്‍ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം.ആധാർ പൗരത്വത്തിനുള്ള തെളിവായി കണക്കാക്കില്ലെന്നും കോടതി നിലപാട് ആവർത്തിച്ചു. വോട്ടർ പട്ടികയിൽ അനധികൃത കുടിയേറ്റക്കാരെ ചേർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ട് ചെയ്യാൻ അവകാശമുള്ളൂ എന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതെസമയം കേരളം അടക്കം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കണമെന്ന ബിജെപി നേതാവ് ആശ്വനികുമാർ ഉപാധ്യയയായുടെ ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടി. ഈ മാസം 15ന് ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി