വിമാനത്താവളത്തിൽ സുരക്ഷാജീവനക്കാരെ ആക്രമിച്ചു; 24 കാരി അറസ്റ്റിൽ

Published : Mar 13, 2023, 10:26 PM ISTUpdated : Mar 13, 2023, 10:28 PM IST
വിമാനത്താവളത്തിൽ സുരക്ഷാജീവനക്കാരെ ആക്രമിച്ചു; 24 കാരി അറസ്റ്റിൽ

Synopsis

പശ്ചിമ ബം​ഗാൾ സ്വദേശിനിയാണ് അഗർവാൾ. ഐടി എഞ്ചിനീയറായ അ​​ഗർവാൾ ബം​ഗാളിലേക്ക് പോവുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിലെത്തിയ അ​ഗർവാൾ ഓൺലെന്റ് പേയ്മെന്റുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടാവുകയും ഇത് പരിഹരിക്കാനായി സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തുകയുമായിരുന്നു. 

മുംബൈ: പൂനെ വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ 24 കാരിയായ വനിതാ യാത്രക്കാരി ഗുഞ്ചൻ രാജേഷ്കുമാർ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. വനിതാ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥനെ യുവതി ആക്രമിക്കുകയായിരുന്നു. 

പശ്ചിമ ബം​ഗാൾ സ്വദേശിനിയാണ് അഗർവാൾ. ഐടി എഞ്ചിനീയറായ അ​​ഗർവാൾ ബം​ഗാളിലേക്ക് പോവുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിലെത്തിയ അ​ഗർവാൾ ഓൺലെന്റ് പേയ്മെന്റുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടാവുകയും ഇത് പരിഹരിക്കാനായി സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തുകയുമായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരുമായി തർക്കമുണ്ടായി. സ്ഥലത്തെത്തിയ ഉദ്യോ​ഗസ്ഥരെ തല്ലുകയും രൂപാലി തോക്കെ എന്ന ഉദ്യോ​ഗസ്ഥനെ കടിക്കുകയും ചെയ്തു. 

വ്യാജ ആധാർ കാർഡ് വച്ച് മുക്കുപണ്ടം പണയം വച്ച് പണം തട്ടി, ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ

സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു, അ​ഗർവാളിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ മാനസിക വിഭ്രാന്തിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു. ഇവർ നേരത്തേയും ഇത്തരത്തിൽ അക്രമസംഭവങ്ങൾ നടത്തിയിട്ടുണ്ടെെന്ന് പൊലീസ് പറയുന്നു. 

അതേസമയം, ഏറ്റുമാനൂർ അതിരമ്പുഴയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പൊലീസ് പിടികൂടി. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ പത്മനാഭന്റെ ഭാര്യ തങ്കമ്മയെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തങ്കമ്മയും സുഹൃത്തുക്കളും ചേർന്ന് 2021ൽ അതിരമ്പുഴ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു. 

പിന്നീട് സ്വർണം പരിശോധിച്ചതില്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളായ പാണ്ടൻപാറയിൽ വീട്ടിൽ അപ്പക്കാള എന്ന് വിളിക്കുന്ന രാകേഷിനെ പിടികൂടുകയും ചെയ്തിരുന്നു. മറ്റു പ്രതികൾ രണ്ടു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ