ഉത്തരാഖണ്ഡിൽ വ്യാജമദ്യം കഴിച്ച് ഏഴ് മരണം; രാഷ്ട്രീ‌‌യക്കാർ വിതരണം ചെ‌യ്ത മദ്യമെന്ന് റിപ്പോർട്ട്

Published : Sep 11, 2022, 09:41 AM ISTUpdated : Sep 11, 2022, 09:48 AM IST
ഉത്തരാഖണ്ഡിൽ വ്യാജമദ്യം കഴിച്ച് ഏഴ് മരണം; രാഷ്ട്രീ‌‌യക്കാർ വിതരണം ചെ‌യ്ത മദ്യമെന്ന് റിപ്പോർട്ട്

Synopsis

സംഭവത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ ഒമ്പത് എക്സൈസ് ജീവനക്കാരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു. സംഭവം നിർഭാഗ്യകരമാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

റൂർക്കി: ഉത്തരാഖണ്ഡിൽ വ്യാജ മദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. ഫൂൽഗഡ് ഗ്രാമത്തിലാണ് സംഭവം. വ്യാജ മദ്യത്തിൻ്റെ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി. മദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ഥാനാർഥി വിതരണം ചെയ്തത് എന്ന് റിപ്പോർട്ട്. ഹരിദ്വാർ ജില്ലയിലെ രണ്ട് ഗ്രാമങ്ങളായ ഫൂൽഗഢ്, ശിവ്ഗഢ് എന്നിവിടങ്ങളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയക്കാർ വിതരണം ചെയ്ത മദ്യം കഴിച്ചാണ് ദുരന്തമുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. 

സംഭവത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ ഒമ്പത് എക്സൈസ് ജീവനക്കാരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു.
സംഭവം നിർഭാഗ്യകരമാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം,  ഇതുവരെ അഞ്ച് മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം സോഷ്യൽ മീഡിയയിലൂ‌ടെ പുറത്താ‌ത്. ശിവ്ഗഡിൽ ഒരാളും ഫൂൽഗഡിൽ മൂന്ന് പേരും മരിച്ചു. മറ്റ് മൂന്ന് മരണങ്ങളും രണ്ട് ദിവസം മുമ്പാണ് സംഭവിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതിനാൽ മദ്യം സ്ഥാനാർത്ഥികൾ വിതരണം ചെയ്യുന്നുണ്ട്. ചിലർ വിതരണം ചെയ്ത മദ്യം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം, വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയുണ്ടായെന്ന് പ്രദേശവാസി പറഞ്ഞു. പരാതിപ്പെട്ട ഒരാൾക്ക് നേരെ ആക്രമണമുണ്ടായെന്നും പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി