
ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ ദുരന്തത്തിന് തൊട്ടുപിന്നാലെയുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മണ്ണിടിഞ്ഞതിന് പിന്നാലെ നദിയുടെ മറുകരയിലുള്ളവർ ഭയന്നോടുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. നാട്ടുകാർ ഓടിക്ഷപ്പെടുന്നതാണ് കാണാൻ സാധിക്കും. ഗംഗാവലി പുഴയുടെ മറുകരയിൽ നിന്നുള്ള ഉളുവരെ എന്ന ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് താഴ്ഭാഗത്തായി ഒരു റെയിൽവേ പാലമുണ്ട്. ആ പാലത്തിന് സമീപത്തുണ്ടായിരുന്നവരാണ് പുഴയിൽ പെട്ടെന്ന് വെള്ളം കൂടുന്നതായി കണ്ടത്. മണ്ണിടിഞ്ഞ് പുഴയിലേക്കാണ് വീണത്. അതോടെ പുഴ ഗതി മാറിയൊഴുകുന്ന അവസ്ഥ ഉണ്ടായി. മണ്ണിടിച്ചിലിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഉളുവരെ ഗ്രാമത്തിലാണ് ഇവിടെ നിരവധി വീടുകൾ തകർന്നു. ആ ഭാഗത്തുണ്ടായിരുന്ന ജനങ്ങളാണ് ഓടിരക്ഷപ്പെടുന്നത്. നാട്ടുകാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേ സമയം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ നാളെയും തുടരും. ചില നിർണായക സൂചനകൾ ഇന്ന് പുഴയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും സോണാർ സിഗ്നലും ലഭിച്ചിട്ടുണ്ട്. ഇത് രക്ഷാദൗത്യത്തിൽ നിർണായകമായേക്കുമെന്ന് സൈന്യം അറിയിക്കുന്നു. വലിയ ലോഹഭാഗത്തിന്‍റെതെന്ന സിഗ്നല്‍ ലഭിച്ചതില്‍ രണ്ട് സാധ്യതകളാണ് സൈന്യം മുന്നോട്ട് വെക്കുന്നത്. അതിലൊന്ന് ചിലപ്പോള്‍ ഈ സിഗ്നല്‍ മണ്ണിടിച്ചിലിനിടെ മറിഞ്ഞു വീണ ടവറാകാം. അതല്ലെങ്കിൽ അർജുന്റെ ലോറിയാകാം എന്നാണ്. നാളെ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്താനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam