
ദില്ലി: സിഖ് കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽകൂടി മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1984 നവംബറിൽ ദില്ലി സരസ്വതി വിഹാർ മേഖലയിൽ കുടുംബത്തിലെ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബവേജയുടെയാണ് നടപടി. കേസിൽ പതിനെട്ടിന് കോടതി വിധിപറയും. 2021 ലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ തിഹാർ ജെയിലിൽ സിഖ് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സജ്ജൻ കുമാർ. കോടതി വിധിയെ ആംആദ്മി പാർട്ടിയും ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റിയും സ്വാഗതം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam