വിമാനത്തിനകത്ത് മർദ്ദനം: പ്രതിക്കെതിരെ കടുത്ത നടപടിയുമായി വിമാനക്കമ്പനി, ഇൻ്റിഗോ വിമാനങ്ങളിൽ വിലക്ക്; കാണാതായ യാത്രക്കാരനെ കണ്ടെത്തി

Published : Aug 03, 2025, 05:11 PM IST
Indigo flight slap

Synopsis

വിമാനത്തിനകത്ത് സഹയാത്രികനെ മർദ്ദിച്ചയാളെ ഇൻ്റിഗോ വിലക്കി. മർദ്ദനമേറ്റ ശേഷം കാണാതായ ആളെ ട്രെയിനിൽ കണ്ടെത്തി

ദില്ലി: കഴിഞ്ഞ ദിവസം ഇൻ്റിഗോ വിമാനത്തിൽ സഹയാത്രികനെ മർദ്ദിച്ച യാത്രക്കാരനെതിരെ ഇന്റിഗോ വിമാനക്കമ്പനിയുടെ നടപടി. പ്രതിയെ ഇന്റിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ഇൻ്റിഗോ എയർലൈൻസ് ഔദ്യോഗിക എക്സ് ഹാൻ്റിൽ വഴി അറിയിച്ചു.

ദൂഷ്യമായ ഇത്തരം പെരുമാറ്റങ്ങൾ വിമാനങ്ങളിൽ ആവർത്തിക്കാതിരിക്കാനാണ് നടപടിയെന്നും കമ്പനി വിശദീകരിക്കുന്നു. യാത്രക്കാരുടെ സുരക്ഷയും സംതൃപ്തിയും തങ്ങൾക്ക് പരമപ്രധാനമാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

പാനിക് അറ്റാക്ക് നേരിട്ട അസം സ്വദേശിയായ ഹുസൈൻ അഹമദ് മസുംദാറാണ് മർദ്ദനത്തിനിരയായത്. അസമിലെ കച്ചർ ജില്ലാ സ്വദേശിയായ ഇദ്ദേഹത്തെ വിമാനമിറങ്ങിയ ശേഷം കാണാതായിരുന്നു. ഇദ്ദേഹത്തെ പിന്നീട് കൊൽക്കത്തയിൽ നിന്ന് 800 കിലോമീറ്റർ അകലെ അസമിലെ ബർപെട്ട റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തി. സിൽചറിലേക്കുള്ള യാത്രക്കിടെയാണ് സഹയാത്രികർ ഇദ്ദേഹത്തിൻ്റെ ചിത്രം പകർത്തിയത്.

മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ഇന്റിഗോയുടെ 6E138 എയർബസ് എ321 ലാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുംബൈയിലെ ജിമ്മിലെ ജീവനക്കാരനായ ഹുസൈൻ അഹമദ് മസുംദാർ കചാർ ജില്ലയിലെ കതിഗോര ഗ്രാമത്തിലെ വീട്ടിലേക്ക് അവധിക്ക് വരികയായിരുന്നു. വിമാനത്തിനകത്ത് വച്ച് പാനിക് അറ്റാക് നേരിട്ട ഇദ്ദേഹം മരണഭയത്തോടെ വെപ്രാളപ്പെട്ട ഘട്ടത്തിലാണ് സഹയാത്രികനായ പ്രതി മുഖത്തടിച്ചത്. അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതിനാൽ തന്നെ മസുംദാറിനൊപ്പമുണ്ടായിരുന്ന വിമാനത്തിലെ എയർഹോസ്റ്റസുമാർക്കും വിമാനത്തിലെ മറ്റ് യാത്രക്കാർക്കും ഇയാളെ തടയാനായില്ല. മർദ്ദനമേറ്റതിന് പിന്നാലെ പ്രതിയെ സഹയാത്രികർ ചോദ്യം ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്കും അവിടെ നിന്ന് സിൽചറിലേക്കും വിമാനത്തിൽ പോകാനായിരുന്നു ഹുസൈൻ അഹമദ് മസുംദാർ തീരുമാനിച്ചത്. ഇതിനായി രണ്ട് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൊൽക്കത്തയിൽ വിമാനമിറങ്ങിയ ശേഷം ഹുസൈൻ മസുംദാർ ട്രെയിൻ മാർഗം നാട്ടിലേക്ക് പോയെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്