ലോക്കപ്പിന് മുന്നിൽ നിന്ന് സ്ലോ മോഷനിൽ ഇറങ്ങി വരുന്ന യുവാവ്; പൊലീസ് സ്റ്റേഷന് അകത്ത് കയറി വരെ റീൽ, കേസെടുത്തു

Published : Oct 11, 2025, 04:07 PM IST
police station reel

Synopsis

ജാർഖണ്ഡിലെ പലാമുവിൽ പൊലീസ് സ്റ്റേഷനകത്ത് ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിച്ച രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു. ലോക്കപ്പിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് നടപടി. 

പലാമു (ജാർഖണ്ഡ്): ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഇൻസ്റ്റാഗ്രാം റീൽസുകൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ കേസ് എടുത്തു. ചിത്രീകരിച്ച വീഡിയോകളിൽ ഒന്നിൽ, ഒരു യുവാവ് പൊലീസ് ലോക്കപ്പിൽ നിന്ന് നാടകീയമായ രീതിയിൽ പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഈ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന്, ടോപ്-1 ഇൻ-ചാർജ്ജ് ഇന്ദ്രദേവ് പസ്വാന്‍റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു.

രോഹിത് പാണ്ഡെ (ഡെവിൾ പാണ്ഡെ), സൂരജ് കുമാർ എന്നിവരാണ് കേസിൽ പ്രതികളായ യുവാക്കൾ. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ റീൽസുകളിൽ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം (ബാക്ക്ഗ്രൗണ്ട് ഓഡിയോ) അപകീർത്തികരമാണെന്നും മറ്റൊരു സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

രണ്ട് യുവാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം പിന്നീട് ഒരു പിആർ ബോണ്ടിൽ (പേഴ്‌സണൽ റെക്കഗ്നിസൻസ് ബോണ്ട്) വിട്ടയച്ചതായി സ്റ്റേഷൻ ഇൻ-ചാർജ്ജ് ജ്യോതിലാൽ രാജ്‌വാർ അറിയിച്ചു. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഓൺലൈനിൽ വൈറലാകാൻ എന്തും ചെയ്യും!

ഓൺലൈനിൽ വൈറലാകാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. കഴിഞ്ഞ ദിവസം റെയിൽ പാളത്തിൽ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള യുവതീ യുവാക്കളുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. റെയിൽവേ പാലത്തിൻ്റെ അരികിലൂടെ നടന്ന് റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തൊട്ടരികിലൂടെ അതിവേഗം പാഞ്ഞുപോകുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂപക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത് ഇത്രയും നിരുത്തരവാദിത്ത പരമായ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നുവെന്ന് ചിലര്‍ പറയുന്നു. സാമാന്യബുദ്ധി ഇല്ലാതായാൽ എന്തു ചെയ്യുമെന്നും, നമ്മുടെ രാജ്യം ലോകത്തിൽ ഒന്നാമതാകുന്നതിൽ നിന്ന് തടയുന്നത് ഇത്തരം സംസ്കാരമില്ലാത്ത ആളുകളാണെന്ന് എന്ന് മറ്റ് ആളുകളും കുറിക്കുന്നു. ഇത്തരം അപകടകരമായ രീതികൾ ഒഴിവാക്കാൻ കർശന ശിക്ഷകൾ ഏർപ്പെടുത്തണമെന്ന് പല ഉപയോക്താക്കളും ആവശ്യപ്പെട്ടു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ