രാമായണം കാണുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍, മന്ത്രിയെ നീറോയെന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

Web Desk   | Asianet News
Published : Mar 28, 2020, 05:04 PM ISTUpdated : Mar 28, 2020, 06:00 PM IST
രാമായണം കാണുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍, മന്ത്രിയെ നീറോയെന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

Synopsis

പ്രകാശ് ജാവദേക്കറെ നീറോയോട് ഉപമിച്ചാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. പട്ടിണി കിടന്ന് കുട്ടി മുരിച്ചു. സാരമില്ല, നമുക്ക് രാമായണം കാണാം എന്നാണ് മറ്റൊരു ട്വീറ്റ്..

ദില്ലി: കൊവിഡ് 19 നെ നിയന്ത്രിക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദൂരദര്‍ശന്‍ ആദ്യകാല സീരിയലുകള്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാമായണം വീണ്ടും ചാനലില്‍ വന്നുതുടങ്ങി. ഇന്ന് രാമയണം കണ്ടുകൊണ്ടിരിക്കുന്ന തന്റെ ചിത്രം മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ' ഞാന്‍ രാമായണം കാണുന്നു, നിങ്ങളോ' എന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തത്. 

ഇത് വിവാദമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത ജാവദേക്കര്‍ താന്‍ വീട്ടില്‍ നിന്നും ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോയും ക്യാപ്ഷനുമായി മറ്റൊരു ട്വീറ്റുമായി എത്തി. ജാവദേക്കര്‍ രാമായണം കാണുന്നുവെന്നും എന്നാല്‍ ആഹാരം പോലുമില്ലാതെയാണ് പലരും ഉറങ്ങുന്നതെന്നും വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. പ്രകാശ് ജാവദേക്കറെ നീറോയോട് ഉപമിച്ചാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. പട്ടിണി കിടന്ന് കുട്ടി മുരിച്ചു. സാരമില്ല, നമുക്ക് രാമായണം കാണാം എന്നാണ് മറ്റൊരു ട്വീറ്റ്. 

വിമര്‍ശനങ്ങള്‍ കൂടിയതോടെയാണ് ജാവദേക്കര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു ട്വീറ്റുമായെത്തിയത്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ് എന്ന് സൂചിപ്പിക്കുന്നതാണ് ഈ ട്വീറ്റ്. ജാവദേക്കര്‍ ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്തപ്പോള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുമായാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി