ഇന്ത്യ മുഴുവൻ വൈറലായ സൈനികന്‍റെ പ്രണയാഭ്യർത്ഥന, കടുത്ത നടപടി നേരിടാൻ പോകുന്നതായി റിപ്പോർട്ട്; സൈനിക ചട്ടങ്ങളുടെ ലംഘനമെന്ന് ചർച്ച

Published : Jun 04, 2026, 12:52 AM IST
army viral proposal

Synopsis

നാസിക്കിലെ പാസിംഗ് ഔട്ട് പരേഡിന് ശേഷം ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് പ്രതിശ്രുത വധുവിനോട് പ്രണയാഭ്യർത്ഥന നടത്തിയ സൈനിക ഉദ്യോഗസ്ഥൻ അച്ചടക്ക നടപടി നേരിട്ടേക്കും. സാമൂഹ്യ മാധ്യമങ്ങളിൽ പ്രശംസ നേടിയ ഈ സംഭവം, സൈനിക ചട്ടങ്ങളുടെ ലംഘനമായാണ് അധികൃതർ കാണുന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പ്രതിശ്രുത വധുവിനോട് ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് പ്രണയാഭ്യർത്ഥന നടത്തിയ കരസേനാ ഉദ്യോഗസ്ഥൻ കടുത്ത അച്ചടക്ക നടപടി നേരിടാൻ പോകുന്നതായി റിപ്പോർട്ട്. സൈനിക പൈലറ്റായുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ക്യാപ്റ്റൻ ഭരത് ഭരദ്വാജിനാണ് സൈനിക ചട്ടങ്ങളുടെയും മര്യാദകളുടെയും ലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അധികൃതർ ആലോചിക്കുന്നത്.

ട്രെയിനി പൈലറ്റുമാരുടെ കഠിനമായ പരിശീലനം പൂർത്തിയായതിന്‍റെ ഭാഗമായി നടന്ന പാസിംഗ് ഔട്ട് പരേഡിനും കോൺവൊക്കേഷൻ ചടങ്ങിനും തൊട്ടുപിന്നാലെയായിരുന്നു നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നോക്കിനിൽക്കെ ഭരത് ഭരദ്വാജ് തന്‍റെ പ്രതിശ്രുത വധു ആരുഷിയെ വേദിയിൽ നിർത്തിയിട്ടിരുന്ന സൈനിക ഹെലികോപ്റ്ററിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം മുട്ടുകുത്തി നിന്ന് മോതിരം സമ്മാനിച്ച് പ്രണയം തുറന്നുപറയുകയും ആരുഷി അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. വികാരനിർഭരമായ ഈ നിമിഷങ്ങൾ അവിടെയുണ്ടായിരുന്ന മറ്റുള്ളവർ കയ്യടികളോടെയാണ് വരവേറ്റത്.

ഈ പ്രണയാഭ്യർത്ഥനയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയും വ്യക്തിജീവിതത്തിലെ സന്തോഷവും ഔദ്യോഗിക നേട്ടവും ഒത്തുചേർന്ന അപൂർവ്വ നിമിഷമെന്ന് പറഞ്ഞ് നിരവധി ആളുകൾ ഇതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഔദ്യോഗികമായ ഒരു സൈനിക ചടങ്ങ് നടക്കുന്ന വേദിയിലും അവിടുത്തെ സുരക്ഷാ ഉപകരണങ്ങൾക്ക് മുന്നിലും വെച്ച് ഇത്തരമൊരു വ്യക്തിപരമായ ആഘോഷം നടത്തിയത് കടുത്ത അച്ചടക്കലംഘനമായാണ് സൈനിക അധികൃതർ വിലയിരുത്തുന്നത്. വിഷയത്തിൽ സൈന്യത്തിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും, ഔദ്യോഗിക ചടങ്ങുകളിലെ വ്യക്തിപരമായ ആഘോഷങ്ങളുടെ അതിർവരമ്പുകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെന്തുമരിച്ചത് 21 പേർ, അടിമുടി അനധികൃതം; ദില്ലിയിൽ ഹോട്ടലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടലുടമ അറസ്റ്റിൽ
'വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു'; കാഫിർ സ്ക്രീൻ ഷോട്ടിൽ എസ്ഐടി അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് ഷാഫി പറമ്പിൽ