യാത്രക്കിടെ പെട്ടി നഷ്‌ടപ്പെട്ട കുടുംബത്തിന് ദക്ഷിണ റെയിൽവെ നാല് ലക്ഷം രൂപ നൽകണം

Published : Jul 28, 2019, 02:38 PM ISTUpdated : Jul 28, 2019, 02:54 PM IST
യാത്രക്കിടെ പെട്ടി നഷ്‌ടപ്പെട്ട കുടുംബത്തിന് ദക്ഷിണ റെയിൽവെ നാല് ലക്ഷം രൂപ നൽകണം

Synopsis

പെട്ടിയിൽ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലയേറിയ വാച്ചും, വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്നാണ് വാദം

ചെന്നൈ: സെക്കന്റ് എസി കംപാർട്ട്മെന്റിലെ യാത്രക്കിടെ പെട്ടി മോഷണം പോയ സംഭവത്തിൽ കുടുംബത്തിന് നാല് ലക്ഷം രൂപ ദക്ഷിണ റെയിൽവെ നഷ്ടപരിഹാരം നൽകണം. ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് 2015 ൽ നടന്ന സംഭവത്തിൽ ഈ വിധി പുറപ്പെടുവിച്ചത്.

പെട്ടിയിൽ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലയേറിയ വാച്ചും, വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്നാണ് വാദം. 2015 ജനുവരി 20 ന് ചെന്നൈയിൽ നിന്നും പുറപ്പെട്ട തമിഴ്‌നാട് എക്‌സ്പ്രസ് ട്രെയിനിലാണ് ഇവർ യാത്ര ചെയ്തത്. ബർത്തിന് താഴെ പെട്ടികൾ വച്ച ശേഷം ഇവർ യാത്ര ആരംഭിച്ചു. ജനുവരി 22 ന് രാവിലെ ആഗ്ര സ്റ്റേഷനിലെത്തിയപ്പോഴാണ് ബാഗ് നോക്കിയത്. എന്നാൽ ബാഗ് മോഷ്ടിക്കപ്പെട്ടതായി വ്യക്തമായി. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

കംപാർട്ട്മെന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പെട്ടികൾ മോഷണം പോകുമ്പോൾ കംപാർട്ട്മെന്റിലുണ്ടായിരുന്നില്ല. ഒരാൾ ഈ പെട്ടികളുമായി കംപാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായി ടിടിഇ മൊഴി നൽകിയിരുന്നു.

അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവർക്ക് കംപാർട്ട്മെന്റിലേക്ക് പ്രവേശിക്കാൻ സാധിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാരത്തിന്റെ ഉത്തരവ്. 4800  രൂപ നൽകിയാണ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തതെന്നാണ് കുടുംബത്തിന്റെ വാദം. പെട്ടി നഷ്ടപ്പെട്ടത് കടുത്ത മനോവേദനയ്ക്ക് കാരണമായെന്നും ഇവർ പറഞ്ഞു. ഇവരുടെ വാദം അംഗീകരിച്ചാണ് കോടതി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്