
ദില്ലി: സമാജ് വാദി പാര്‍ട്ടിക്കെതിരെ(Samajwadi party) വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് ഷാ(Amit shah). ഉത്തര്‍പ്രദേശില്‍ (Uttarpradesh) നടന്ന പൊതുയോഗത്തിലാണ് അമിത് ഷായുടെ വിമര്‍ശനം. ബിജെപി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവക്കൊപ്പം നില്‍ക്കുമ്പോള്‍ എസ്പി ജിന്ന, അസം ഖാന്‍, മുഖ്താര്‍ അന്‍സാരി എന്നിവരോടൊപ്പമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദി ജിന്നയെ അഖിലേഷ് യാദവ് പുകഴ്ത്തുകയാണെന്നും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ജിന്നയെ മഹദ് വ്യക്തിയായി അഖിലേഷ് കാണുകയാണെന്നും അമിത് ഷാ പറഞ്ഞു.
മുസ്ലിം പ്രീണനത്തിനായി അഖിലേഷ് മതം മാറിയേക്കുമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അമിത് ഷാ പ്രശംസിച്ചു. പൂര്‍വാഞ്ചലിനെ മാഫിയകളില്‍ നിന്നും കൊതുകുകളില്‍ നിന്നും യോഗി മോചിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു. മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയാണ് യോഗി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയില്‍ ജാതീയത, പക്ഷഭേതം, പ്രീണനം എന്നിവ ഇല്ലാതാക്കിയെന്നും അമിത് ഷാ പ്രശംസിച്ചു. 2015ന് മുമ്പ് സംസ്ഥാനത്തിന്റെ എക്കോണമി ആറാമതായിരുന്നു. ഇപ്പോള്‍ രണ്ടാമതാണ്.
അഖിലേഷ് യാദവിന്റെ ഭരണത്തില്‍ അസംഗഢ് തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നെങ്കില്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ദോയി റാലിയിലാണ് അഖിലേഷ് യാദവ് മുഹമ്മദലി ജിന്നയെ മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരുമായി ഉപമിച്ചത്. ഇവരെല്ലാം ഒരേ സ്ഥാപനത്തില്‍ പഠിച്ചവരാണെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നവരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam