കാർ നിയന്ത്രണംവിട്ട് കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Published : Dec 18, 2022, 09:24 PM IST
കാർ നിയന്ത്രണംവിട്ട് കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Synopsis

ദില്ലിയിൽ ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി. ഗജേന്ദർ എന്ന മുപ്പതുകാരൻ ഓടിച്ചിരുന്ന മാരുതി ബ്രെസ്സ കാറാണ് കുട്ടികളെ ഇടിച്ചു വീഴ്ത്തിയത്. 

ദില്ലി; വടക്കൻ ദില്ലിയിൽ ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി. ഗജേന്ദർ എന്ന മുപ്പതുകാരൻ ഓടിച്ചിരുന്ന മാരുതി ബ്രെസ്സ കാറാണ് കുട്ടികളെ ഇടിച്ചു വീഴ്ത്തിയത്. ഫുട്പാത്തിലിടിച്ച കാറ് നേരെ വെയില് കാഞ്ഞിരുന്ന കുട്ടികൾക്ക് നേരെ പായുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

പരിക്കേറ്റ പത്തും നാലും ആറും വയസ്സുള്ള കുട്ടികൾ ചികിത്സയിലാണ്. ടയർ പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. എന്നാൽ അമിതവേഗതയാണ് അപകടത്തിലെത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈറലായ  സിസിടിവി വീഡിയോയിൽ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടികളിലേക്ക് ഇടിച്ചുകയറുന്നത്  വ്യക്തമാണ്.  ഇത് കണ്ട് സമീപത്ത് നിന്നവർ ഓടിക്കൂടുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതും ദൃശങ്ങളിൽ കാണാം.

പത്തും നാലും വയസുള്ള രണ്ട് കുട്ടികൾ അപകടനില തരണം ചെയ്തതായും ആറ് വയസ്സുള്ള മറ്റൊരു കുട്ടി നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.'രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്, മൂന്നാമന്റെ നില ഗുരുതരമായി തുടരുകയാണ്'- എന്നുമാണ് പൊലീസ് അറിയിച്ചത്.  അപകടത്തിൽ പെട്ട കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണെന്നും, ഇയാൾക്കെതിരെ നിയമനടപടി ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Read more: രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

അതേസമയം,ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയിൽ അപകടം. ബസ് അപകടത്തിൽ മൂന്നപേർ മരിച്ചു.രണ്ടു ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പരിക്കേറ്റ 13 പേരിൽ രണ്ടുപേരുടെ നില ഗുരുതരം ആണെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ ബി എച്ച് യു ട്രോമ സെൻററിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഗയയിൽ നിന്ന് വാരണാസിക്ക് വരികയായിരുന്ന ബസിന്‍റെ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത് എന്നാണെന്ന് അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ