വായിൽ കല്ലുകൾ, ചുണ്ട് പശ കൊണ്ട് ഒട്ടിച്ച നിലയിൽ, കാട്ടിൽ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന് അത്ഭുത രക്ഷ

Published : Sep 25, 2025, 12:03 PM IST
new born baby

Synopsis

സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.

ഭിൽവാര: വായിൽ കല്ല് വച്ച ശേഷം ചുണ്ടുകൾ പശ വച്ച് ഒട്ടിച്ച് കൊടുങ്കാട്ടിൽ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. കുട്ടി ഒരു തരത്തിലും രക്ഷപ്പെടരുതെന്ന് ലക്ഷ്യമിട്ടാണ് കുട്ടിയെ ഉപേക്ഷിച്ച അജ്ഞാതർ കുട്ടിയുടെ വായയിൽ കല്ലുകൾ വച്ച് ചുണ്ടിൽ പശ വച്ച് ഒട്ടിച്ചത്. എന്നാൽ കന്നുകാലികളെ തീറ്റാനിറങ്ങിയ യുവാവ് കുഞ്ഞിനെ ആകസ്മികമായി ശ്രദ്ധിക്കുകയായിരുന്നു. അവശനിലയിലായ കുഞ്ഞിനെ ഇയാൾ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. ഭിൽവാരയിലെ ബിജോലിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സമീപത്തെ ആശുപത്രികളിലും ഗ്രാമങ്ങളിലും കുട്ടികൾ പിറന്ന സംഭവങ്ങൾ അടക്കം പരിശോധിക്കുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുഞ്ഞിന്റെ തുടയിലും പശ തേച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ കണ്ടെത്തിയിട്ടുള്ളത്.

സമാനമായ സംഭവം ഉത്തർ പ്രദേശിലും

ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാന സംഭവം ഉത്തർപ്രദേശിലും നടന്നിരുന്നു. ഷാജഹാൻപൂരിലെ ഗൊഹാവറിൽ ഒരടിയോളം ആഴമുള്ള കുഴിയിൽ തുണിയിൽ പൊതിഞ്ഞാണ് പെൺകുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്. രാവിലെ നദിക്കരയിൽ നടക്കാനിറങ്ങിയ യുവാവാണ് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്. ജീവനോട് കുഴിച്ച് മൂടിയ നവജാത ശിശുവിന് എന്തോ ജീവികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൈകളിൽ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്