സുജിത്തിന്‍റെ മൃതദേഹം പുറത്തെത്തിച്ചത് അത്യാധുനിക സംവിധാനമുപയോഗിച്ച്

Published : Oct 29, 2019, 06:49 AM ISTUpdated : Oct 29, 2019, 05:40 PM IST
സുജിത്തിന്‍റെ മൃതദേഹം പുറത്തെത്തിച്ചത് അത്യാധുനിക സംവിധാനമുപയോഗിച്ച്

Synopsis

 തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്. കുട്ടിയെ പുറത്തെടുക്കാന്‍ ആവുന്നതെല്ലാം ചെയ്തു....

തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ വീണ് മരിച്ച സുജിത് വില്‍സണിന്‍റെ മൃതദേഹം പുറത്തെടുത്തത് അത്യാധുനിക സംവിധാനമുപയോഗിച്ചെന്ന് എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ്  ജിതേഷ് പിഎം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെയാണ് പുറത്തെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഞായറാഴ്ച ഡോക്ടര്‍മാരടങ്ങിയ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പരിശോധനയില്‍ കുട്ടി മരിച്ചതായും മൃതദേഹം അഴുകിയതായും ബോധ്യപ്പെട്ടു.

പിന്നീട് ബോഡി വഴുതി താഴേക്ക് പോകാതിരിക്കാനായി എയര്‍ടൈറ്റ് ചെയ്തു. ബലൂണ്‍ ടെക്നോളജി, റൊബോട്ടിക് ഹാന്‍ഡ് ടെക്നോളജി, എയല്‍ലോക്കിംഗ് ടെക്നോളജി, ഇന്‍ഫ്ലേഷന്‍ ടെക്നോളജി, പെന്‍റണ്‍ ടെക്നോളജി എന്നിവയാണ് ഉപയോഗിച്ചത്. കുട്ടിക്കും കുഴല്‍ക്കിണറിനും ഇടയിലുള്ള ചെറിയ വിടവിലൂടെ ഒബ്ജെക്ട് കടത്തിവിട്ട് എയര്‍ടൈറ്റ് ചെയ്താണ് ശരീരം പുറത്തെടുത്തത്.

അഴുകിയതിനാല്‍ ശരീരഭാഗങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.  തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്. കുട്ടിയെ പുറത്തെടുക്കാന്‍ ആവുന്നതെല്ലാം ചെയ്തു. കാലാവസ്ഥയും ഭൂപ്രകൃതിയും തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല