വേഴാമ്പലിനെപ്പോലെ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം, ഏപ്രിൽ 19ന് ശേഷമേ മഴ പെയ്യൂ; ബെം​ഗളൂരുവിൽ ഐഎംഡി പ്രവചനം

Published : Apr 14, 2024, 07:12 PM IST
വേഴാമ്പലിനെപ്പോലെ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം, ഏപ്രിൽ 19ന് ശേഷമേ മഴ പെയ്യൂ; ബെം​ഗളൂരുവിൽ ഐഎംഡി പ്രവചനം

Synopsis

ഏപ്രിൽ 10 ന് നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചിരുന്നു. ഇത് പിന്നീട് ഏപ്രിൽ 14 ലേക്ക് മാറ്റി. ഇപ്പോൾ, പ്രതികൂല സാഹചര്യം കണക്കിലെടുത്ത്, ഈ മാസം നഗരത്തിൽ ഒരു മഴ മാത്രമേ ലഭിക്കൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ബെംഗളൂരു: രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ  19 വരെ മഴ പെയ്യില്ലെന്ന് ഐഎം‍ഡി അറിയിപ്പ്. പ്രവചനമനുസരിച്ച്, ഞായറാഴ്ച കാലാവസ്ഥ മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്ക് സാധ്യതയില്ല. തിങ്കളാഴ്ച മുതൽ നഗരത്തിൽ വരണ്ട കാലാവസ്ഥ തുടരും. ഏപ്രിൽ 20 ന് ശേഷം മഴ പ്രതീക്ഷിക്കുന്നതായും ഐഎംഡി അറിയിച്ചു. "

ഈ വർഷം ഇതുവരെ നഗരത്തിൽ മഴ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താപനില മൂന്ന് ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഏപ്രിൽ ആറിന് ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് അന്ന് രേഖപ്പെടുത്തിയത്. അതിനുശേഷം, പരമാവധി താപനിലയിൽ കുറവുണ്ടായി. ഏപ്രിൽ 13ന്, നഗരത്തിൽ 34.6 ഡിഗ്രിയായിരുന്നു താപനില. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. 

ഏപ്രിൽ 10 ന് നേരിയതോ മിതമായതോ ആയ മഴ പ്രവചിച്ചിരുന്നു. ഇത് പിന്നീട് ഏപ്രിൽ 14 ലേക്ക് മാറ്റി. ഇപ്പോൾ, പ്രതികൂല സാഹചര്യം കണക്കിലെടുത്ത്, ഈ മാസം നഗരത്തിൽ ഒരു മഴ മാത്രമേ ലഭിക്കൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മാസം ഒരു മഴയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. രണ്ടോ മൂന്നോ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും ഐഎംഡി ഉദ്യോ​ഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ സാധാരണയായി മാർച്ചിൽ 14.7 മില്ലീമീറ്ററും ഏപ്രിലിൽ 61.7 മില്ലീമീറ്ററും മഴ ലഭിക്കും. എന്നാൽ ഈ വർഷം, മാർച്ചിൽ മഴ ലഭിച്ചതേ ഇല്ല.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി