
ദില്ലി: അയോധ്യ കേസിൽ പുനഃപരിശോധന ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോർഡിന്‍റെ നിർണ്ണായക യോഗം ഇന്ന്. പുനഃപരിശോധന ഹർജി നൽകേണ്ടതില്ലന്നായിരുന്നു തീരുമാനമെങ്കിലും മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ സമ്മർദ്ദത്തെ തുടർന്ന് നിയമ പോരാട്ടം തുടരണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പള്ളിക്കായി കേന്ദ്ര സർക്കാർ നൽകുന്ന അഞ്ചേക്കർ ഭൂമി ഏറ്റെടുക്കണമോയെന്ന കാര്യത്തിലും ബോർഡ് തീരുമാനമെടുക്കും.തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ട്. ലക്നൗവിലാണ് യോഗം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam