ഇലക്ടറല്‍ബോണ്ട്:തിരിച്ചറിയല്‍ കോഡുള്‍പ്പെടെ എല്ലാം വെളിപ്പെടുത്തണം,സത്യവാങ്മൂലം നല്‍കാനും എസ്ബിഐക്ക് നിര്‍ദേശം

Published : Mar 18, 2024, 11:24 AM ISTUpdated : Mar 18, 2024, 12:42 PM IST
ഇലക്ടറല്‍ബോണ്ട്:തിരിച്ചറിയല്‍ കോഡുള്‍പ്പെടെ എല്ലാം വെളിപ്പെടുത്തണം,സത്യവാങ്മൂലം നല്‍കാനും എസ്ബിഐക്ക് നിര്‍ദേശം

Synopsis

വിധിയുടെ പേരിൽ വേട്ടയാടൽ നടക്കുന്നു എന്ന് കേന്ദ്ര സർക്കാർ.കോടതി ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ദില്ലി:ഇലക്ട്രൽ ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് എസ്ബിക്ക് കർശന നിർദ്ദേശം നല്കി. പൂർണ്ണ വിവരങ്ങൾ നല്കാത്തതിന് എസ്ബിഐയെ വിമർശിച്ച കോടതി തിരിച്ചറിയൽ കോഡ് പുറത്ത് വിടരുതെന്ന വ്യവസായ സംഘടനകളുടെ ആവശ്യം തള്ളി. മാധ്യമങ്ങളിലൂടെ ഹർജിക്കാർ വേട്ടയാടൽ നടത്തുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിലെ വാദത്തിനിടെ പരാമർശിച്ചു.

ഇലക്ട്രൽ ബോണ്ടിൻറെ വിവരങ്ങൾ മൂടിവയ്ക്കാൻ കോടതിയിൽ നടന്ന നാടകീയ നീക്കങ്ങൾ വിജയിച്ചില്ല.. എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ എന്തുകൊണ്ട് തിരിച്ചറിയൽ കോഡ് നല്കിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്ബിഐയോട് ചോദിച്ചു. ബോണ്ട് ആരിൽ നിന്ന് വാങ്ങി എന്നത് വെളിപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണ് എന്നായിരുന്നു എസ്ബിഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയുടെ മറുപടി. ഇത്തരം ഉത്തരവുകൾ ആവർത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തി വ്യാഴാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാൻ എസ്ബിഐയോട് ആവശ്യപ്പെട്ടു. വിവരം പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശമുണ്ട്. തിരിച്ചറിയൽ കോഡ് നല്കാതിരിക്കാൻ വ്യവസായ സംഘടനകളായ ഫിക്കി, അസോചാം, സിഐഐ എന്നിവ സംയുക്തമായി കോടതിയിൽ നടത്തിയ നാടകീയ നീക്കം കോടതി ചെറുത്തു. കേസ് പരിഗണിച്ച സമയത്ത് സംഘടനകൾ എന്തു കൊണ്ട് വന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

വിധി നടപ്പാക്കരുതെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് രാഷ്ട്രപതിക്ക് കത്തെഴുതിയതിനോട് ശക്തമായി വിയോജിക്കുന്നു എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഹർജിക്കാർ മാധ്യമങ്ങളിലൂടെ വേട്ടയാടൽ നടത്തുന്നത് തടയണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. നിയമം നടപ്പാക്കുക മാത്രമേ ചെയ്യാനാകൂ എന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളി. കോടതി വിധി ജനങ്ങൾക്കെതിരെന്ന മലയാളി അഭിഭാഷകൻ ജോർജ് നെടുമ്പാറയുടെ പരാമർശം കോടതിയെ ചൊടിപ്പിച്ചു. തിരിച്ചറിയൽ കോഡ് കൂടി നല്കണമെന്ന ഉറച്ച നിലപാട് കോടതി സ്വീകരിച്ച സാഹചര്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരാനാണ് സാധ്യത

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം