ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്,രൺവീർ അലബാദിയക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം

Published : Feb 18, 2025, 11:46 AM ISTUpdated : Feb 18, 2025, 11:50 AM IST
ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്,രൺവീർ അലബാദിയക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം

Synopsis

സമൂഹം മുഴുവൻ നാണക്കേട് അനുഭവിച്ചു, നിയമം നിയമത്തിന്‍റെ  വഴിക്ക് തന്നെ പോകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത്

ദില്ലി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമർശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു.അപലപനീയമായ പെരുമാറ്റം എന്ന് കോടതി നിരീക്ഷിച്ചു.മാതാപിതാക്കളെ അപമാനിച്ചു. മനസിലെ വൃത്തികേടാണ് പുറത്തുവന്നത്.എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്ന് കോടതി ചോദിച്ചു.

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്.സമൂഹത്തെ നിസാരമായി കാണരുത്.നിയമം നിയമത്തിന്‍റെ  വഴിക്ക് തന്നെ പോകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.സമൂഹം മുഴുവൻ നാണക്കേട് അനുഭവിച്ചു.തനിക്ക് വധഭീഷണിയുണ്ടെന്ന് രൺവീർ കോടതിയെ അറിയിച്ചു.അതിൽ പരാതി നൽകൂ എന്ന് കോടതി നിര്‍ദേശിച്ചു.പരാമർശത്തിൽ കടുത്ത വിമർശനം ഉയർത്തിയ കോടതി ഹർജിയിൽ നോട്ടീസ് അയച്ചു.അറസ്റ്റിന്  താൽകാലിക സ്റ്റേ അനുവദിച്ചു.അസം , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് നടപടി.പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കൂടൂതൽ കേസുകൾ എടുക്കുന്നതും കോടതി തടഞ്ഞു

സ്റ്റാൻഡ് അപ് കോമഡി ഷോയിലെ വിവാദ പരാമർശം: ദേശീയ വനിത കമ്മീഷന് മുന്നിൽ ഹാജരാകാതെ രൺവീർ അലബാദിയ

'വാ തുറന്നാൽ പ്രശ്നമാണ്': യൂട്യൂബർ രൺവീർ വിവാദത്തില്‍ എആര്‍ റഹ്മാന്‍

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്