
ദില്ലി: കൊറോണ വൈറസ് വ്യാപനം കാരണം ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോടതി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എന്താണ് ചെയ്യേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. എല്ലാ സാഹചര്യങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള 'നിയമപരമായ കാരണം' അല്ലെന്ന് സുപ്രീംകോടതി പറയുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ നിതീഷ് സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ചിരാഗ് പസ്വാന് ഉള്‍പ്പെടെയുള്ളവരും ആവശ്യമുന്നയിച്ചിരുന്നു. വൈറസ് പ്രതിസന്ധിക്കിടെ രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam