സ്വിസ് വനിതയെ വിളിച്ചു വരുത്തി, കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു, ദില്ലിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

Published : Oct 21, 2023, 08:11 PM IST
സ്വിസ് വനിതയെ വിളിച്ചു വരുത്തി, കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു, ദില്ലിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

Synopsis

സ്വിറ്റ്സർലാൻഡിൽവച്ച് പരിചയപ്പെട്ട യുവതിയും യുവാവും സുഹൃത്തുക്കളായിരുന്നു, ലെനയ്ക്ക് സ്വിറ്റസർലാൻഡിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ​ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു

ദില്ലി: ദില്ലിയില്‍ സ്വിസ് വനിതയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  ഇന്ന് രാവിലെയാണ് വിദേശവനിതയെ ദില്ലി തിലക് ന​ഗറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം, മുറിവേറ്റതിന്‍റെ പാടുകളുള്ള മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു.പരിശോധനയിൽ വനിത സൂറിച്ച് സ്വദേശിയായ നിന ബെർ​ഗറാണെന്നും, ​ഗുർപ്രീതിന്റെ ക്ഷണപ്രകാരം ഈമാസം 11ന് ഇന്ത്യയിലെത്തിയതാണെന്നും വ്യക്തമായി.

പിന്നാലെയാണ് സുഹൃത്തായ ​ഗുർപ്രീത് സിം​ഗിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി മുറിയിലെത്തിയ ശേഷം കൈകാലുകൾ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ പോലീസിന് വ്യക്തമായത്. പിന്നീട് മാലിന്യം നിക്ഷേപിക്കുന്ന കവറിൽ ശരീരം പൊതിയുകയായിരുന്നു. ശരീരം അഴുകി ​ദുർ​ഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ കാറിൽ കൊണ്ടുപോയി റോഡിൽ തള്ളുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ​ഗുർ​പ്രീതാണ് കൊലപാതകിയെന്ന് പോലീസിന് സൂചന ലഭിച്ചത്.

സ്വിറ്റ്സർലാൻഡിൽവച്ച് പരിചയപ്പെട്ട യുവതിയും യുവാവും സുഹൃത്തുക്കളായിരുന്നു, ലെനയ്ക്ക് സ്വിറ്റസർലാൻഡിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ​ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലിൽ ​ഗുർപ്രീത് പറഞ്ഞതാണെന്നും ദില്ലി പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടേകാൽ കോടി രൂപയും കാറും പോലീസ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടവും പോലീസ് അന്വേഷിക്കുന്നുണ്ട്.
'സോറി മിസ്റ്റർ അദാനി, ആ സമാധാന ഡീൽ എനിക്ക് വേണ്ട'; തിരിച്ചടിച്ച് മഹുവ മൊയിത്ര എംപി

മാത്യു കുഴൽനാടന് ധനവകുപ്പിന്‍റെ കത്ത് ; വീണ വിജയന്‍ നികുതി അടച്ചെന്ന് സര്‍ക്കാർ, മറുപടി എത്ര തുക എന്ന് പറയാതെ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ