
ലഖ്നൗ: വെടിയുണ്ടയുള്ള തോക്ക് ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ തലക്ക് വെടിയേറ്റ് പതിനെട്ടുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കേശവ് എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവമെന്ന് നവാബ്ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര കുമാര്‍ പറഞ്ഞു.
ടിക് ടോക് വീഡിയോ പിടിക്കാന്‍ അമ്മ സാവിത്രിയാണ് കേശവിന് തോക്ക് നല്‍കിയത്. ലോഡ് ചെയ്തതാണെന്ന് അറിയാതെയാണ് തോക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സാവിത്രി വീട്ടില്‍നിന്ന് പുറത്തിറങ്ങിയ സമയത്ത് അകത്തുനിന്ന് വെടിയൊച്ച കേട്ട് തിരിച്ചെത്തിയപ്പോൾ കേശവ് രക്തം വാര്‍ന്നു കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam