17കാരിയായ പെൺകുട്ടി, 22കാരൻ യുവാവ്; പൊലീസ് ജീപ്പിന് മുകളിൽ കയറി പെൺകുട്ടി അലറി, 'അയാളെ വിടൂ'; നാടകീയ രംഗങ്ങൾ

Published : Sep 22, 2025, 04:24 PM IST
police jeep teen girl

Synopsis

രാജസ്ഥാനിലെ കോട്ടയിൽ, ഒളിച്ചോടാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ ഇരുവരും പോലീസ് ജീപ്പിന് മുകളിൽ കയറി ബഹളം വെച്ചു. 

കോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും പോലീസ് ജീപ്പിന് മുകളിൽ കയറി പരാക്രമം കാട്ടിയത് ആശങ്ക സൃഷ്ടിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സെപ്റ്റംബർ 19ന് രാംപുരയിൽ ഇവർ ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഈ സംഭവം നടന്നത്. മദ്യപിച്ചിരുന്ന 22-കാരനായ യുവാവും 17-കാരിയായ പെൺകുട്ടിയും പൊലീസ് ജീപ്പിന്‍റെ മുകളിൽ കയറി അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തു.

ഒരു മിസ്സിംഗ് കേസിന്‍റെ ഭാഗമായാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് കുടുംബം കോട്ടയ്ക്ക് പുറത്തുള്ള നന്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു രഹസ്യ വിവരത്തെ തുടർന്ന് സമീപത്തുള്ള രാംപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയപ്പോൾ, യുവാവ് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്നു.

പൊലീസ് ജീപ്പിലേക്ക് കയറാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും വിസമ്മതിച്ചു. ആദ്യം യുവാവ് പെൺകുട്ടിയെ പൊലീസ് ജീപ്പിന്റെ മുകളിലേക്ക് കയറ്റി, തുടർന്ന് യുവാവും അതിൽ കയറി. ഇരുവരും മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന്‍റെ മുകളിൽ ബഹളം വെക്കുകയും താഴെയിറങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. ഈ സംഭവം കാണാൻ ആളുകൾ കൂടിയതോടെ ഗതാഗതവും സ്തംഭിച്ചു. പെൺകുട്ടി "അയാളെ പോകാൻ അനുവദിക്കൂ" എന്ന് ആവർത്തിച്ച് അലറുന്നുണ്ടായിരുന്നു. പത്ത് മിനിറ്റോളം ഈ ബഹളം തുടർന്നു.

ഒടുവിൽ, പൊലീസ് ഇവരെ കീഴ്പ്പെടുത്തി രാംപുര കോട്‌വാലി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊതുസ്ഥലത്ത് അസഭ്യം പറയുക, ശല്യമുണ്ടാക്കുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒളിച്ചോടാൻ സഹായിക്കുക എന്നീ കുറ്റങ്ങൾക്ക് യുവാവിനെതിരെ കേസെടുത്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ