പബ്ജി ഗെയിമിന് അടിമപ്പെട്ടു; മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 15കാരന്‍ തട്ടിയത് രണ്ടുലക്ഷം, ഒടുവിൽ പിടിയിൽ

Web Desk   | Asianet News
Published : Sep 08, 2020, 08:12 PM ISTUpdated : Sep 08, 2020, 10:59 PM IST
പബ്ജി ഗെയിമിന് അടിമപ്പെട്ടു; മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 15കാരന്‍ തട്ടിയത് രണ്ടുലക്ഷം, ഒടുവിൽ പിടിയിൽ

Synopsis

അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുള്ളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിന് ഇരയായി എന്ന് ധരിച്ച് 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. 

ദില്ലി: പബ്ജി ഗെയിമിന്റെ അടിമയായിരുന്ന 15 കാരൻ മുത്തച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 2.3 ലക്ഷം രൂപ. ദില്ലിയിലെ തിമർപൂരിലാണ് സംഭവം. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുള്ള മെസേജ് ശ്രദ്ധയിൽപ്പെട്ട 65കാരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. 

അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുള്ളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിന് ഇരയായി എന്ന് ധരിച്ച് 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പേരക്കുട്ടിയുടെ തട്ടിപ്പ് പുറത്തുവന്നത്. അക്കൗണ്ടിൽ നിന്നും പേടിഎം വാലറ്റിലേക്കാണ് രണ്ട് ലക്ഷം രൂപ മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒടിപി വഴിയായിരുന്നു തുക ട്രാൻസ്ഫർ ചെയ്ത് 15 കാരൻ തട്ടിപ്പ് നടത്തിയത്.

അന്വേഷണത്തിൽ പങ്കജ് കുമാർ എന്ന 23കാരന്റെ പേരിലാണ് പേടിഎം വാലറ്റ് എന്ന് കണ്ടെത്തി. 15 കാരന്റെ സുഹൃത്തായിരുന്നു പങ്കജ്. താനല്ല, തന്റെ സുഹൃത്താണ് വാലറ്റ് ഉപയോഗിച്ചതെന്ന് പങ്കജ് പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് 65 കാരന്റെ ചെറുമകൻ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. 

രണ്ട് മാസം കൊണ്ടാണ് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ 15കാരന്‍ കാലിയാക്കിയത്. മുത്തച്ഛന്റെ ഫോണിൽ വന്ന ഒടിപി മെസേജുകൾ ഡിലീറ്റ് ചെയ്ത് താൻ തന്നെയാണെന്ന് 15കാരൻ സമ്മതിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'
'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത