
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്തനാഗിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്തനാഗിലെ ബിജ്ബേഹാരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കർ ഇ തൊയ്ബ ഭീകരൻ സജ്ജാത് താന്ത്രെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സൈന്യം ഒപ്പം കൊണ്ടുപോയ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
സുരക്ഷസേന തെരച്ചിലിനായി പ്രദേശത്ത് എത്തിയതിന് പിന്നാലെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജമ്മുകശ്മീരിലെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സജ്ജാത് പിടിയിലായത്. ഏറ്റുമുട്ടലിൽ വെടിയേറ്റ സജ്ജാതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം ഇന്നലെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർത്തു. നൗഷേര സെക്ടറിലാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam