
ദില്ലി:ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇഴയുന്നൂവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ.രാജ്യസഭയിൽ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കൊളീജിയം നിർദേശിച്ചതിൽ പകുതി പേരെ മാത്രമാണ് ഇതുവരെ നിയമിച്ചതെന്ന് കേന്ദ്രം പറയുന്നു.കഴിഞ്ഞ ഒരു വർഷത്തിൽ എൺപത് പേരുടെ നിയമനത്തിനാണ് ശുപാർശ നൽകിയത്.എന്നാൽ നിയമിക്കാനായത് നാൽപത്തി അഞ്ചുപേരെ മാത്രമാണ്.കേരളത്തിൽ ശുപാർശ ചെയ്ത മൂന്നു പേരുടെ നിയമനം ഇനിയും നടന്നിട്ടില്ലെന്നും നിയമ മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു.
രാജ്യസഭയിൽ എം പി ജോൺ ബ്രിട്ടാസിനെ നിയമമന്ത്രി കിരൺ റിജിജു അറിയിച്ചതാണിത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam