
ബെംഗലൂരു: ഓൺലൈൻ ടാക്സി കമ്പനി ആയ 'ഒല'യുടെ ലൈസൻസ് റദ്ദാക്കിയ നടപടി കർണാടക ഗതാഗത വകുപ്പ് പിൻവലിച്ചു. അനുമതിയില്ലാതെ ബൈക്ക് ടാക്സികൾ ഓടിച്ചതിന് 15 ലക്ഷം പിഴ ചുമത്തി. കമ്പനി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ലൈസൻസ് പുനഃസ്ഥാപിച്ചത്.
ആറു മാസത്തേക്കായിരുന്നു കർണാടക ഗതാഗത വകുപ്പ് 'ഒലയുടെ ലൈസൻസ് റദ്ദാക്കിയത്. തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നൽകിയില്ലെന്ന് ഗതാഗത വകുപ്പ് പറയുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് നേരത്തെ ഒല അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam