പോരാട്ടത്തിൻ്റെ സമയം, ജയിൽ മോചിതനായ സഞ്ജയ് സിങിൻ്റെ ആദ്യ പ്രതികരണം; 'പിണറായിയെയും മകളെയും ഇഡി വേട്ടയാടുന്നു'

Published : Apr 03, 2024, 10:54 PM IST
പോരാട്ടത്തിൻ്റെ സമയം, ജയിൽ മോചിതനായ സഞ്ജയ് സിങിൻ്റെ ആദ്യ പ്രതികരണം; 'പിണറായിയെയും മകളെയും ഇഡി വേട്ടയാടുന്നു'

Synopsis

'മോദി ചെവി തുറന്ന് കേട്ടോളൂ. ഒരോ പ്രവർത്തകരും നേതാക്കളും കെജ്രിവാളിനാപ്പം ആണ്. അധികനാൾ നിങ്ങളെ വാഴിക്കില്ല'

ദില്ലി: ഒന്നിച്ച് പോരാടാമെന്ന സന്ദേശവുമായി ദില്ലി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച സഞ്ജയ് സിങ് എം പി തീഹാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം. എ എ പി ഓഫീസിൽ നൽകിയ സ്വീകരണത്തിലാണ് ജയിൽ മോചിതനായ സഞ്ജയ് സിങ് പ്രതിപക്ഷം ഒന്നിച്ച് പോരാടേണ്ട സമയമാണെന്ന് ഓർമ്മിപ്പിച്ചത്. അധികനാൾ ബി ജെ പിയുടെ ഏകാധിപത്യം നീളില്ലെന്ന് പറഞ്ഞ അദ്ദേഹം ഈ വാക്കുകൾ ബി ജെ പി നേതാക്കൾ ഓർത്തു വെച്ചോ എന്നും പറഞ്ഞു. ദില്ലിയുടെ ജനങ്ങൾക്കായി പ്രവർത്തിച്ചതിനാണ് കെജരിവാൾ അടക്കമുള്ള നേതാക്കളെ ജയിലടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും ഇ ഡി വേട്ടയാടുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.

മോദി സർക്കാർ എത്ര അടച്ചിട്ടാലും ജയിലുകൾ തുറക്കപ്പെടുമെന്നും സഞ്ജയ് സിങ്ങ് പറഞ്ഞു. ഇത് പോരാട്ടത്തിനുള്ള സമയമാണെന്നും എല്ലാ പ്രവർത്തകരും പ്രക്ഷോഭത്തിന് തയ്യാറെടുക്കണമെന്ന ആഹ്വാനവും അദ്ദേഹം നൽകി. 'ബി ജെ പിക്കാരെ നിങ്ങളുടെ സർക്കാർ ഞങ്ങടെ നേതാക്കളെ തകർക്കാൻ ഇനിയും നോക്കിക്കോളു. അത് ഞങ്ങളെല്ലാം ഒന്നിച്ച് നേരിടും. മോദി ചെവി തുറന്ന് കേട്ടോളൂ. ഒരോ പ്രവർത്തകരും നേതാക്കളും കെജ്രിവാളിനാപ്പം ആണ്. അധികനാൾ നിങ്ങളെ വാഴിക്കില്ല. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലടക്കാനാണ് ശ്രമം. പ്രക്ഷോഭത്തിൽ നിന്നാണ് എ എ പി പിറവി എടുത്തത് എന്ന് ഓർക്കണം. ഒന്നിനെയും ഭയപ്പെടില്ലെന്ന് ഓർത്തോളൂ' - എന്നും സഞ്ജയ് സിങ്ങ് പറഞ്ഞു.

ബിജെപിക്ക് മറുപടി നൽകേണ്ട സമയമായി. രാജ്യത്തുടനീളമുള്ള എല്ലാ അഴിമതിക്കാരെയും അവർ ചേർത്തുപിടിച്ചു. ബി ജെ പി എന്നത് ബംഗാരു ജനതാ പാർട്ടിയാണെന്നും സഞ്ജയ് സിങ്ങ് പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് സ‌ഞ്ജയ് സിങ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് കാത്ത് നിന്ന് എ എ പി പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ദില്ലി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സ‌ഞ്ജയ് സിങിന് ജാമ്യം ലഭിക്കുന്നത്.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ്‍വിക്ക് 2,800 കോടിയുടെ ആസ്തി, കഴിഞ്ഞ 5 ‍വ‌ർഷത്തെ വരുമാനം 1,516 കോടിയെന്ന് സത്യവാങ്മൂലം
സിബിഐക്കെതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ദില്ലി ഹൈക്കോടതി, നടപടി ദില്ലി മദ്യനയക്കേസിൽ