അച്ഛനും അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ; ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് സൂചന, ഇളയ മകനെ കാണാനില്ല

Published : Aug 21, 2025, 08:45 AM IST
Delhi murder

Synopsis

ദില്ലിയിലെ മൈദാൻഗർഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദില്ലി: ദില്ലിയിലെ മൈദാൻഗർഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ രണ്ടാമത്തെ മകനെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. മൈദാൻഗർഹിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഏകദേശം 45-നും 50-നും ഇടയിൽ പ്രായമുള്ള പ്രേം സിങ്, 24 വയസ്സുള്ള മകൻ ഹൃത്വിക് എന്നിവരുടെ മൃതദേഹങ്ങൾ താഴത്തെ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദേശം 40-നും 45-നും ഇടയിൽ പ്രായമുള്ള ഭാര്യ രജനിയുടെ മൃതദേഹം വായിൽ തുണി കെട്ടിയ നിലയിൽ ഒന്നാം നിലയിൽ നിന്നാണ് കണ്ടെത്തിയത്.

കാണാതായ ഇവരുടെ ഇളയ മകൻ സിദ്ധാർഥിനാണ് മാനസികാസ്വാസ്ഥ്യങ്ങളുള്ളതെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് ലഭിച്ച രേഖകളും മരുന്നുകളും പരിശോധിച്ചതിൽ, കഴിഞ്ഞ 12 വർഷമായി സിദ്ധാർഥ് ചികിത്സയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്ക് അക്രമ സ്വഭാവവും ഒബ്‌സെസീവ് കംപൾസീവ് ഡിസോർഡറും (ഒസിഡി) ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

കത്തികൊണ്ടും ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചും സിദ്ധാർഥാണ് മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. താൻ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി ഈ വീട്ടിൽ താമസിക്കില്ലെന്നും ഇയാൾ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പിതാവ് മദ്യത്തിന് അടിമയായിരുന്നെന്നും വീട്ടിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ഗ്രാമമുഖ്യൻ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് വീട് സീൽ ചെയ്യുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. സിദ്ധാർഥിനായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി