
ദില്ലി : അപകടത്തിൽ പെട്ടയാളെ മരണത്തിന് വിട്ടു കൊടുത്ത് സംഭവ സ്ഥലത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മൂവർ സംഘം അപകടത്തിൽപ്പെട്ടു. ജനുവരി 11 ന് പുലർച്ചെ മെഹ്‌റൗളി- ഗുഡ്ഗാവ് റോഡിൽ വച്ചാണ് സംഭവം. ഉദയ് കുമാർ, ടിങ്കു, പരംബീർ എന്നിവരാണ് അപകടത്തിൽപ്പെട്ട മൂവർ സംഘം. അതേ സമയം ആദ്യം അപകടത്തിൽപ്പെട്ട വികാസ് മരിച്ചു.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ വികാസ് തന്റെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റോഡിൽ തെന്നി വീഴുകയായിരുന്നു. റോഡിൽ വീണ ഇയാൾ ബോധരഹിതനായി. അതേ സമയം ഇത് വഴി വന്ന പ്രതികൾ വികാസിനെ രക്ഷിക്കാൻ പോലും ശ്രമിക്കാതെ അയാളുടെ ബൈക്കുമെടുത്ത് സ്ഥലം വിട്ടു. എന്നാൽ ബൈക്കുമായി പോകുന്നതിനിടെ മെഹ്‌റൗളി-ബദർപൂർ റോഡിൽ വച്ച് ഇവർ അപകടത്തിൽ പോകുകയായിരുന്നു. മൂവരെയും എയിംസ് ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു.
വികാസ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്നതും ബോധരഹിതനാകുന്നതും ബൈക്ക് മോഷ്ടിച്ച് മൂവർ സംഘം പോകുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മൂവരും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ ഒരാളായ കുമാർ കോമ സ്റ്റേജിൽ തുടരുകയാണ്. ടിങ്കുവിനും പരംബീറിനും നിസാര പരിക്കുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam