ഓർമ്മയില്ലേ ബിപ്ലവ് കുമാർ ദേബിനെ? ത്രിപുരയുടെ പഴയ മുഖ്യമന്ത്രിക്ക് ഇനി പുതി‌യ ദൗത്യം

Published : Sep 22, 2022, 08:46 PM ISTUpdated : Sep 22, 2022, 08:47 PM IST
 ഓർമ്മയില്ലേ ബിപ്ലവ് കുമാർ ദേബിനെ? ത്രിപുരയുടെ പഴയ മുഖ്യമന്ത്രിക്ക് ഇനി പുതി‌യ ദൗത്യം

Synopsis

ബിപ്ലവ് കുമാർ 43 വോട്ടുകൾ നേടി. സിപിഎം സ്ഥാനാർത്ഥി മുൻ ധനവകുപ്പ് മന്ത്രി ഭാനുലാൽ സാഹ ആയിരുന്നു എതിരാളി. ഇദ്ദേഹത്തിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളു

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഇനി രാജ്യസഭാ എംപി. രാജ്യസഭയിലേക്ക് ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിപ്ലവ് കുമാർ ദേബ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള നിയമസഭയിൽ  ബിപ്ലവ് കുമാറിന്റെ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. 

ബിപ്ലവ് കുമാർ 43 വോട്ടുകൾ നേടി. സിപിഎം സ്ഥാനാർത്ഥി മുൻ ധനവകുപ്പ് മന്ത്രി ഭാനുലാൽ സാഹ ആയിരുന്നു എതിരാളി. ഇദ്ദേഹത്തിന് 15 വോട്ടുകൾ മാത്രമേ നേടാനായുള്ളു. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 36 സീറ്റുകളാണുള്ളത്. ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്റ്റി) 7 അംഗങ്ങളാണുള്ളത്. സിപിഎമ്മിന് സഭ‌യിൽ 15 അംഗങ്ങളുണ്ട്. കോൺഗ്രസിന് ഒരംഗം മാത്രമേ ഉള്ളു. കോൺഗ്രസ് അംഗം വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ട്.  

ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ അംഗമായി തെരഞ്ഞെടുത്തതിൽ ബിജെപി, ഐപിഎഫ്റ്റി അംഗങ്ങൾക്ക് നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കും നന്ദി അറിയിക്കുന്നു. മാതാ ത്രിപുരസുന്ദരിയുടെ അനുഗ്രഹത്താൽ ത്രിപുരയിലെ ജനങ്ങളെ എന്റെ അവസാന ശ്വാസം വരെയും സേവിക്കുന്നതായിരിക്കും. ബിപ്ലവ് കുമാർ ദേബ് ട്വീറ്റ് ചെയ്തു. 

അതിനിടെ, ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചു . കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതനായ ഉമർ അഹമ്മദ് ഇല്യാസിയുമായി ഇന്ന് മോഹൻ ഭഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ക്ഷണം സ്വീകരിച്ച് മോഹൻ ഭഗവത് ജി ഇന്ന് എത്തിയിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനം വളരെ നല്ല സന്ദേശമാണ് പകരുക. തങ്ങൾ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്, പക്ഷേ, ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് തങ്ങൾ കരുതുന്നു എന്നും ഉമർ അഹമദ് ഇല്ല്യാസി പറഞ്ഞതായി വാർത്താ ഏജൻസി‌യായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഉമർ അഹമദ് ഇല്ല്യാസിയുമായി അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം മോഹൻ ഭഗവത് ചർച്ച നടത്തി. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോഹൻ ഭഗവത് മുസ്ലീം നേതാക്കളുമായി ചർച്ച നടത്തുന്നത്.

Read Also: അവർ വരേണ്യവർഗം, എന്തും ചെയ്യാം പക്ഷേ...'; ആർഎസ്എസ് മേധാവിയെക്കണ്ട മുസ്ലീംനേതാക്കൾക്കെതിരെ ഒവൈസി
 

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി