
ദില്ലി: തന്‍റെ ആദ്യ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എത്തുമ്പോൾ, സമഗ്രമായ കവറേജാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്നത്. ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് ട്രംപിന്‍റെ യാത്ര. മോദിയുടെ സ്വന്തം അഹമ്മദാബാദിൽ പറന്നിറങ്ങുന്ന ട്രംപ് പിന്നീട് ആഗ്രയിൽ താജ് മഹൽ കാണാൻ പോകുന്നു. അതിന് ശേഷം ദില്ലിയിൽ കരാറുകൾ ഒപ്പുവയ്ക്കാനുള്ള യാത്ര.
അഹമ്മദാബാദിൽ പറന്നിറങ്ങുന്ന ട്രംപ് റോഡ് ഷോയായി മൊട്ടേര സ്റ്റേഡിയത്തിലേക്കാണ് പോവുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇവിടെ, ട്രംപും മോദിയും ജനസാഗരത്തെ അഭിസംബോധന ചെയ്യും. പോകുന്ന വഴി സബർമതി ആശ്രമത്തിലും ട്രംപ് സന്ദർശനം നടത്തും. ഇവിടെ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദില്ലി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശവും ക്യാമറാമാൻ വടിവേലുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
അഹമ്മദാബാദ് നഗരം എങ്ങനെ ട്രംപിനെ സ്വീകരിക്കും? നമസ്തേ ട്രംപിൽ എത്ര പേർ അണിനിരക്കും. ഞങ്ങളുടെ മുംബൈ റിപ്പോർട്ടർ ശ്രീനാഥ് ചന്ദ്രനും ക്യാമറാമാൻ കൃഷ്ണപ്രസാദും നിങ്ങളിലേക്ക് വിവരങ്ങളും ദൃശ്യങ്ങളുമെത്തിക്കും.
പ്രണയത്തിന്‍റെ കുടീരമായ താജ്‍മഹലിലേക്ക് കുടുംബത്തോടൊപ്പമാണ് ട്രംപിന്‍റെ യാത്ര. ഇവിടെ നിന്ന് ഞങ്ങളുടെ ദില്ലി ബ്യൂറോ ചീഫ് ബിനുരാജും ക്യാമറാമാൻ അരുൺ എസ് നായരുമാണ് തത്സമയം നിങ്ങളിൽ വിവരങ്ങളെത്തിക്കുക.
അതിന് ശേഷം, ദില്ലിയിൽ കരാറുകൾ ഒപ്പുവയ്ക്കുന്ന നിർണായക ദിനം. ദില്ലി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശവും ബിനുരാജും പി ആർ സുനിലും സമഗ്രമായ വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.
ഒപ്പം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, റിഫ്രഷ് ചെയ്തുകൊണ്ടേയിരിക്കുക - തത്സമയവിവരങ്ങൾ വാർത്തകളായി അറിയാം. ഒപ്പം ഏഷ്യാനെറ്റ് ന്യൂസിന്‍റെ മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്യുക.
യൂട്യൂബിൽ തത്സമയവിവരങ്ങൾ ലൈവ് ടിവിയിൽ കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam