പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര, ഉത്തരവാദിത്തം ഏറ്റെടുത്ത് കെഎൽഎ

Published : May 06, 2026, 10:07 AM IST
blast

Synopsis

പഞ്ചാബിലെ ജലന്ധറിലും അമൃത്‌സറിലും മണിക്കൂറുകൾക്കിടെ സ്ഫോടനങ്ങൾ നടന്നു. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്ഫോടനമുണ്ടായത്.  

ചണ്ഡീഗഢ്: പഞ്ചാബിലെ ക്രമസമാധാന നിലയെ വെല്ലുവിളിച്ചുകൊണ്ട് മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം. ജലന്ധറിലും അമൃത്‌സറിലുമാണ് സ്ഫോടനങ്ങൾ ഉണ്ടായത്. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങൾ നടന്നത്. സംഭവങ്ങളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. 

ജലന്ധർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി സൂചനയുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് സംഘടന ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ജലന്ധറിലെ സംഭവത്തിന് തൊട്ടുപിന്നാലെയാണ് അമൃത്‌സറിലെ ഖാസ കന്റോൺമെന്റ് മേഖലയിൽ രണ്ടാമത്തെ സ്ഫോടനം നടന്നത്. സൈനിക പ്രാധാന്യമുള്ള മേഖലയായതിനാൽ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്. അന്വേഷണം ഊർജ്ജിതമാണ്. രണ്ടിടങ്ങളിലും പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഏപ്രിൽ 27-ന് പട്യാലയിലെ റെയിൽവേ ട്രാക്കിലും സ്ഫോടനം നടത്താൻ ശ്രമം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്വിസ്റ്റുകളുടെ തമിഴകം; കോൺ​ഗ്രസ് പിന്തുണയ്ക്ക് പിന്നാലെ സിപിഐക്കും സിപിഎമ്മിനും കത്ത് നല്‍കി വിജയ്, എഐഎഡിഎംകെയുടെ പിന്തുണ തേടില്ലെന്ന് ടിവികെ
ബം​ഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പിൽ മെസിക്കെന്ത് കാര്യം, എന്നാൽ കാര്യമുണ്ട്, ഇതിഹാസം കാരണം തോറ്റത് മൂന്ന് പേർ!