കടം തീര്‍ക്കാന്‍ 13കാരിയെ മാതാപിതാക്കള്‍ ബന്ധുവിന് വിവാഹം ചെയ്ത് കൊടുത്തു

Published : Dec 12, 2019, 12:21 PM ISTUpdated : Dec 12, 2019, 12:33 PM IST
കടം തീര്‍ക്കാന്‍ 13കാരിയെ മാതാപിതാക്കള്‍ ബന്ധുവിന് വിവാഹം ചെയ്ത് കൊടുത്തു

Synopsis

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ 13കാരിയായ ദലിത് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ബന്ധുവിന് വിവാഹം ചെയ്ത് നല്‍കി. 

കരൂര്‍: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ 13 കാരിയായ ദലിത് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. 15,000 രൂപ കടമായി വാങ്ങിയത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തമിഴ്നാട്ടില്‍ പെണ്‍കുട്ടിയുടെ വിവാഹം ബന്ധുവുമായി നടത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, വിവാഹത്തിന് കൂട്ടുനിന്ന 20 ഗ്രാമീണര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് പിതാവ് സാമിയും മാതാവ് വല്ലിയും ചേര്‍ന്ന് ബന്ധുവായ 23കാരന്‍ സുബ്രമണിക്ക് വിവാഹം ചെയ്ത് കൊടുത്തത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് വിവാഹം നടന്നത്. ലൈംഗിക ബന്ധത്തിനും സുബ്രമണി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ശൈശവ വിവാഹ നനിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ് സുബ്രമണി, സുബ്രമണിയുടെ മാതാപിതാക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 

ഇവരുടെ കുടുംബത്തില്‍ ശൈശവ വിവാഹം സാധാരണയാണെന്നും വിവാഹത്തിന് ശേഷം ദീപാവലിക്ക് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി തിരികെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്
45 വയസ്സിൽ താഴെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കണ്ടെത്തി പഠനം, വില്ലന്‍ കൊവിഡും വാക്സിനുമല്ല!