തമിഴ്‍നാട്ടിലെ ആര്‍ത്തവ അനാചാരം: ഇടപെടുമെന്ന് യൂനിസെഫ്, സർക്കാരിനൊപ്പം ചേർന്ന് ബോധവത്കരണം വിപുലപ്പെടുത്തും

Published : Mar 05, 2020, 05:25 PM ISTUpdated : Mar 05, 2020, 08:28 PM IST
തമിഴ്‍നാട്ടിലെ ആര്‍ത്തവ അനാചാരം: ഇടപെടുമെന്ന് യൂനിസെഫ്, സർക്കാരിനൊപ്പം ചേർന്ന് ബോധവത്കരണം വിപുലപ്പെടുത്തും

Synopsis

പെൺകുട്ടികൾക്ക് പഠനം സൗകര്യം ഉറപ്പ് വരുത്തണമെന്നും യൂനിസെഫ് വ്യക്തമാക്കി. 

ചെന്നൈ: തമിഴ്‍നാട്ടിലെ ആര്‍ത്തവ അനാചാരത്തില്‍ ഇടപെടുമെന്ന് യൂനിസെഫ്. സർക്കാരിനൊപ്പം ചേർന്ന് ബോധവത്കരണം വിപുലപ്പെടുത്താനാണ് യൂനിസെഫിന്‍റെ പദ്ധതി. ആര്‍ത്തവസമയത്ത് പെൺകുട്ടികളെ ഒറ്റപ്പെട്ട ഷെഡ്ഡിൽ പാർപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. പെൺകുട്ടികൾക്ക് പഠനം സൗകര്യം ഉറപ്പ് വരുത്തണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടു. 

ആര്‍ത്തവ അനാചാരങ്ങളുടെ പേരില്‍ സ്കൂള്‍ പഠനം പോലും നിന്നുപോയ ഗതികേടിലാണ് തമിഴ്‍നാട്ടിലെ ചില ഇടങ്ങളിലെ പെണ്‍കുട്ടികള്‍. ആര്‍ത്തവ സമയത്ത് സ്കൂളില്‍ പോകാന്‍ പോലും അനുവദിക്കില്ല. വിദ്യാഭ്യാസം നിലക്കുന്നതോടെ മിക്ക പെണ്‍കുട്ടികളും ചെറുപ്പത്തിലേ കുടുംബജീവിതത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. 

ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിന്നുപോയ ചിന്നൈയാപുരം സ്വദേശി ലാവണ്യക്കും സഹോദരിമാര്‍ക്കും സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലില്‍ നീണ്ട ബോധവത്കരണത്തിന് ഒടുവിലാണ് വീണ്ടും പഠിക്കാന്‍ അവസരമൊരുങ്ങിയത്. എന്നാല്‍ ചിന്നൈയാപുരത്തെ ഭൂരിഭാഗം പെണ്‍കുട്ടികളുടേയും സ്ഥിതി ഇതല്ല. ആര്‍ത്തവ സമയത്ത് പുസ്തകം തൊടുന്നത് പോലും തെറ്റായാണ് വീട്ടുകാര്‍ കാണുന്നത്. ആനാചാരങ്ങളുടെ വിലക്കില്‍ പഠനം നിലയ്ക്കും. ചെറുപ്പത്തിലേ വിവാഹത്തിന് നിര്‍ബന്ധിതരാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും