
ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണനയിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും ഇത് നിരാശാജനകമാണെന്നും ജോൺ ബ്രിട്ടാസ് ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണിൽ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല. അതിവേഗ റെയിൽവേ പദ്ധതിയടക്കം ഒരു പ്രഖ്യാപനവും നടത്തിയില്ല. ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണിൽ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളപ്പിച്ചു. കഴിഞ്ഞ ബജറ്റിൻ്റെ തുടർച്ചയില്ലാത്ത ബജറ്റ് ആണിത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ഒന്നുമില്ലെന്നും ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ബജറ്റ് അവതരണം ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ടുനിന്നു. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam