തമിഴ്നാട്ടുകാർക്കെതിരായ വിദ്വേഷ പരാമർശം;മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ, കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ചില്ല

Published : Mar 20, 2024, 09:06 AM ISTUpdated : Mar 20, 2024, 09:08 AM IST
തമിഴ്നാട്ടുകാർക്കെതിരായ വിദ്വേഷ പരാമർശം;മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ, കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ചില്ല

Synopsis

കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു.

ബംഗളൂരു: തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നെന്ന പരാമർശത്തില്‍ മാപ്പ് പറഞ്ഞ് ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ. രാമേശ്വരം കഫെയിലെ സ്ഫോടനം നടത്തിയ ആളുകൾ കൃഷ്ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്ന് ശോഭ കരന്തലജെ വിശദീകരിച്ചു. തമിഴ്നാട്ടുകാരെ മൊത്തത്തിൽ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും ശോഭ പറയുന്നു. എന്നാല്‍, കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ ശോഭ കരന്തലജെ പിന്‍വലിച്ചില്ല.

തമിഴ്നാട്ടുകാരെ കുറിച്ചുള്ള പരാമർശങ്ങൾക്ക് മാത്രമാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധം കടുത്തതോടെയാണ് തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ശോഭ മാപ്പ് പറഞ്ഞത്. ശോഭയുടെ പരാമർശങ്ങൾക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ശോഭ കരന്തലജെയുടെ വിവാദ പരാമർശം ബിജെപിക്കെതിരെ ആയുധമാക്കാൻ ഒരുങ്ങുകയായിരുന്നു ഡിഎംകെ. നടപടി എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയുകയാണെന്ന് ഡിഎംകെ എംപി പി വിൽ‌സൺ ചോദിച്ചു. എഐഎഡിഎംകെയും ശോഭക്കെതിരെ രംഗത്ത് വന്നതോടെ സംസ്ഥന ബിജെപി പ്രതിരോധത്തിലായി.

വിദ്വേഷ പരാമർശം ഇങ്ങനെ

ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. തമിഴ് നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നു എന്നും അവർ ആരോപിച്ചു. കോൺഗ്രസ് സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും  ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു എന്നും ശോഭ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി