'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി; സിംപിൾ പാസ് പോലും ചെയ്യാൻ പറ്റില്ലേ എന്ന് പരിഹാസം

Published : Dec 16, 2025, 11:13 AM IST
lionel messi Revanth Reddy

Synopsis

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ലിയോണൽ മെസ്സിക്കൊപ്പം ഫുട്ബോൾ കളിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. മെസ്സിക്ക് ശരിയായി പാസ് നൽകാതെ അദ്ദേഹത്തെ ഓടിച്ചുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പരിഹസിച്ചതോടെ സംഭവം രാഷ്ട്രീയ വാക്പോരിന് തിരികൊളുത്തി. 

ദില്ലി/ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇതിഹാസ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഫുട്ബോൾ കളിച്ചതും അദ്ദേഹം ഗോൾ നേടിയതും ആരാധകർക്ക് ആവേശമായിരുന്നു. എന്നാൽ ഇതിനിടെ ഒരു ചൂടേറിയ ചർച്ച കൂടെ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരിഹസിച്ചു. മെസിക്ക് ഒരു ലളിതമായ പാസ് പോലും കൊടുക്കാതെ അദ്ദേഹത്തെ ഓടിച്ചത് ശരിയായില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.

"ഇത് തീർത്തും കുഴഞ്ഞുപോയി!! ഗോട്ടിനൊപ്പം കളിക്കാൻ റെഡ്ഡിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു, പക്ഷേ മെസിക്ക് ഒരു ലളിതമായ പാസ് പോലും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മെസിയെ ചുറ്റി ഓടിക്കാൻ വേണ്ടി അദ്ദേഹം പന്ത് ദൂരേക്ക് ഇടത്തോട്ടും വലത്തോട്ടും തട്ടിവിട്ടു" എന്ന് റിജിജു കുറിച്ചു.

വീഡിയോ

20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രേവന്ത് റെഡ്ഡി രണ്ട് തവണ മെസിക്ക് പന്ത് പാസ് ചെയ്യുന്നത് കാണാം. എന്നാൽ രണ്ട് തവണയും പന്ത് മെസിയുടെ കാലിലേക്ക് എത്തുന്നതിന് പകരം ഇടത്തോട്ടോ വലത്തോട്ടോ പോവുകയായിരുന്നു. എന്നാല്‍, മെസി പന്തിന് പിന്നാലെ ഓടി വീണ്ടും പാസ ചെയ്തു. തിങ്കളാഴ്ച രാത്രി പങ്കുവെച്ച ഈ വീഡിയോ നിരവധി പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചിലർ റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റുചിലർ റിജിജുവിന്‍റെ പരാമർശത്തെ വിമർശിച്ചു.

"ഈ മത്സരത്തിന് ലഭിക്കുന്ന ലോകശ്രദ്ധയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ഇത് ഒരു എക്സിബിഷൻ മത്സരമാണെങ്കിലും, മാന്യമായ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഭരണത്തിന്‍റെ കഠിനമായ ദിവസങ്ങൾക്ക് ശേഷമുള്ള അദ്ദേഹത്തിന്‍റെ ഈ സമർപ്പണം, സംസ്ഥാനത്തിന്‍റെ കായിക കാഴ്ചപ്പാടിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത എടുത്തു കാണിക്കുന്നു" ഇവന്‍റ് ഏകോപിപ്പിച്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
 

 

മുഖ്യമന്ത്രിമാർ തമ്മിൽ വാക്പോര്

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, ഈ അവസരം ഉപയോഗിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ഒളിയമ്പെയ്തു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസിയുടെ സന്ദർശന വേളയിൽ നടന്ന അരാജകത്വത്തെക്കുറിച്ചും കുഴപ്പങ്ങളെക്കുറിച്ചും അദ്ദേഹം ആളുകളെ ഓർമ്മിപ്പിച്ചു. കൊൽക്കത്തയിലെ കുഴപ്പങ്ങൾക്ക് പ്രതികാരം ചെയ്യാൻ മമത ദീദി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കാം എന്നാണ് ബിരേൻ സിംഗ് കമന്‍റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്
പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി