17 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു; ആസിഡ് ഭർതൃവീട്ടുകാർ നിർബന്ധിച്ച് കുടിപ്പിച്ചതെന്ന് ബന്ധുക്കളുടെ പരാതി

Published : Aug 29, 2025, 12:29 PM IST
Acid Attack

Synopsis

ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്ന് ആരോപണം ഉയർന്ന സംഭവത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

അംറോഹ: ഉത്തർപ്രദേശിലെ അംറോഹയിൽ ആസിഡ് അകത്ത് ചെന്ന് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാല ഖേഡ സ്വദേശി ഗുൽ ഫിസയാണ് മരിച്ചത്. യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതാണെന്നും ബലമായി ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. യുവതിയുടെ മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ശേഷം, ഭർതൃവീട്ടുകാർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒരു വർഷം മുമ്പാണ് ഗുൽ ഫിസ കാല ഖേഡ ഗ്രാമത്തിലേക്ക് വിവാഹിതയായി എത്തിയത്. പർവേസായിരുന്നു ഭർത്താവ്. അന്ന് മുതൽ മകളെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്നാണ് ഗുൽ ഫിസയുടെ പിതാവ് ഫുർഖാൻ ആരോപിക്കുന്നത്. ഓഗസ്റ്റ് 11 ന് ഗുൽ ഫിസയെ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇദ്ദേഹത്തിൻ്റെ പരാതിയിൽ പർവേസിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, ശാരീരിക അതിക്രമം അടക്കം കുറ്റങ്ങൾ ചുമത്തി ഇതിനോടകം കേസെടുത്തിട്ടുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു