പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ തീരുമാനമായി; ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി

Published : May 06, 2026, 08:58 PM IST
Union Cabinet Meeting

Synopsis

ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയുന്ന നിയമത്തിൽ ഭേദഗതി വരുത്തും. ഇതോടെ വന്ദേമാതരത്തെ അവഹേളിക്കുകയോ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മാറും

ദില്ലി: ദേശീയഗാനമായ 'ജനഗണമന'യ്ക്ക് തുല്യമായ പദവി ദേശീയഗീതമായ 'വന്ദേമാതര'ത്തിന് നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ഇതിൻ്റെ ഭാഗമായി ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തും. ഇതോടെ, വന്ദേമാതരത്തെ അവഹേളിക്കുകയോ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാകും. ഭേദഗതി നടപ്പിലായാൽ, വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നവർക്ക് ദേശീയഗാനത്തോട് അനാദരവ് കാണിച്ചാൽ ലഭിക്കുന്നതിന് തുല്യമായ ശിക്ഷ ലഭിക്കും.

നിലവിൽ ദേശീയഗാനത്തെ അപമാനിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ ലഭിക്കും. വന്ദേമാതരത്തിനും ഈ നിയമങ്ങൾ ബാധകമാകും. ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾ ആവേശത്തോടെ പാടിയതാണ്. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം കേന്ദ്രസർക്കാർ എടുത്തത്.

പശ്ചിമ ബംഗാൾ, അസം തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ നടന്ന ചർച്ചയിലും വന്ദേമാതരത്തിന് തുല്യ പദവി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ഭേദഗതി ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിളിക്കുന്നത് രാഹുൽ ഗാന്ധിയുടെ പിഎ, കോണ്‍ഗ്രസ് നേതാക്കളും സംസാരിച്ചു', യുവതി വീണത് 25 ലക്ഷത്തിന്‍റെ തട്ടിപ്പിൽ
തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു; ടിവികെ സഖ്യ സർക്കാരിലേക്ക് സിപിഎമ്മില്ല? 2 നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു