തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു; ടിവികെ സഖ്യ സർക്കാരിലേക്ക് സിപിഎമ്മില്ല? 2 നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു

Published : May 06, 2026, 08:36 PM IST
CPM DMK TVK

Synopsis

തമിഴ്‌നാട്ടിൽ സഖ്യ സർക്കാർ രൂപീകരിക്കാനുള്ള ടിവികെയുടെ ക്ഷണം സിപിഎം നിരസിച്ചേക്കുമെന്ന് സൂചന. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാൽ വിജയ്‌യുടെ സർക്കാർ രൂപീകരണ ശ്രമങ്ങൾ പ്രതിസന്ധിയിലാണ്, കോൺഗ്രസ് മാത്രമാണ് നിലവിൽ പിന്തുണക്കുന്നത്.

ചെന്നൈ: തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിലേക്ക് ടിവികെ ക്ഷണിച്ചെങ്കിലും സിപിഎം അനുകൂല തീരുമാനമെടുക്കില്ലെന്ന് സൂചന. ടിവികെ ക്ഷണം നിലനിൽക്കെ, ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഷൺമുഖവും സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അംഗം കെ കനകരാജും നിയുക്ത എംഎൽഎമാരായ ടി ലതയും ആർ സെല്ലസാമിയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ്റെ വീട്ടിലെത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥികളിൽ രണ്ട് പേരാണ് വിജയിച്ചത്. ഈ വിജയത്തിൽ ഒപ്പം പ്രവർത്തിച്ചതിന് ഡിഎംകെയോടുള്ള നന്ദി സൂചിപ്പിക്കാനായാണ് സിപിഎം നേതാക്കളെത്തിയത്. ഈ വിവരം സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ എക്സിലെ ഔദ്യോഗിക ഹാന്റിലിലാണ് പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ടിവികെ നേതാവ് വിജയ് ഇന്ന് ഗവർണറെ കണ്ടെങ്കിലും ഫലം കണ്ടില്ല. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗസംഖ്യ ഉറപ്പാക്കാൻ നിർദേശിച്ച് തമിഴ്‌നാടിൻ്റെ കൂടെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര അർലേകർ അദ്ദേഹത്തെ മടക്കുകയായിരുന്നു. കോൺഗ്രസ് മാത്രമാണ് ടിവികെയെ ഇപ്പോൾ പിന്തുണച്ചിരിക്കുന്നത്. മുസ്ലിം ലീഗും സിപിഐയും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന നിലപാടിലാണ്. മറ്റ് ചെറുകക്ഷികളിൽ ആരെയെങ്കിലും ഒപ്പം കൂട്ടി സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്. അതേസമയം ഡിഎംകെ ചേരിയിലുള്ള വിസികെ പാർട്ടിയും അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇനി പിഎംകെ, ഡിഎംഡികെ തുടങ്ങിയ കക്ഷികളെ ടിവികെയ്ക്ക് ആശ്രയിക്കേണ്ടി വരും. എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണക്കാമെന്ന വാഗ്ദാനം ചെയ്തെങ്കിലും വേണ്ടെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കിയതോടെ പിന്മാറി. ബിജെപിക്ക് സംസ്ഥാനത്ത് ഒരു എംഎൽഎ മാത്രമേയുള്ളൂ. അഞ്ച് സീറ്റുള്ള കോൺഗ്രസ് സഖ്യം പ്രഖ്യാപിച്ചതോടെ ഇനി ബിജെപിയുമായി സഖ്യത്തിന് അവസരവുമില്ല.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്; അക്രമം തുടരുന്നു
സർക്കാർ രൂപീകരണം വിജയ്‍ക്ക് വെല്ലുവിളിയാകുമോ? 118 പേരുടെ കത്ത് വേണമെന്ന് ഗവർണർ, പിന്തുണയ്ക്കില്ലെന്ന് എഐഎഡിഎംകെ, നിലപാട് പറയാതെ ഇടത് പാർട്ടികൾ