സ്ത്രീകള്‍ക്ക് തോക്ക് വേണ്ട, മറ്റുള്ളവര്‍ സംരക്ഷിക്കും: ഉപരാഷ്ട്രപതി

Web Desk   | others
Published : Dec 11, 2019, 02:42 PM IST
സ്ത്രീകള്‍ക്ക് തോക്ക് വേണ്ട, മറ്റുള്ളവര്‍ സംരക്ഷിക്കും: ഉപരാഷ്ട്രപതി

Synopsis

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി.

ദില്ലി: ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട വനിതാ എംപിമാരോട് സ്ത്രീകള്‍ക്ക് എന്തിനാണ് തോക്കെന്ന ചോദ്യവുമായി ഉപരാഷ്ട്രപതി. എന്‍റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് തോക്കിന്‍റെ ആവശ്യമില്ല. അവരെ മറ്റുള്ളവര്‍ സംരക്ഷിക്കുമല്ലോയെന്നും രാജ്യ സഭാധ്യക്ഷന്‍ പറഞ്ഞു. ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയിലായിരുന്നു സംഭവം. ചര്‍ച്ച പൂര്‍ത്തിയായെങ്കിലും സംസാരിക്കാന്‍ അനുമതി തേടിയ വനിതാ എംപിമാരില്‍ ഒരാള്‍ക്ക് സംസാരിക്കാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി. എണ്ണം ഒന്നായി കുറയ്ക്കാനാണു മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് 2 ആക്കിയത്. 

വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാൽ 2 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കുന്ന രീതിയിലാണ് ഭേദഗതി. ഇത്തരം പരിപാടികളിൽ അബദ്ധത്തിൽ വെടിയേറ്റ് ഇതുവരെ 169 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ആയുധ നിയമം ലംഘിക്കുന്നവർക്കുള്ള കുറഞ്ഞ ജയിൽ ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കാനും നിര്‍ദ്ദേശിച്ചുള്ളതാണ് ഭേദഗതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യയിലെ അനിശ്ചിതത്വം, ബെംഗളൂരുവിൽ 21 വിമാനങ്ങൾ കൂടി റദ്ദാക്കി; യാത്രക്കാർ വലയും
ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്; റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചർച്ച നടത്തി കേന്ദ്ര സർക്കാർ