'ഒന്നും തോന്നരുത്, വേറെ വഴിയില്ലാതെ കയറിയതാണ്'; മേൽക്കൂരയിൽ കയറി നിൽക്കുന്ന കാളയുടെ വീഡിയോ വൈറൽ, തെരുവുനായയെ പേടിച്ചെന്ന് നാട്ടുകാര്‍

Published : Sep 16, 2025, 08:51 PM IST
viral video

Synopsis

ആന്ധ്രാപ്രദേശിലെ നിരാൽ ഗ്രാമത്തിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു കാള വീടിൻ്റെ മേൽക്കൂരയിലേക്ക് കയറി. 

നിരാൽ: തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കാള വീടിൻ്റെ മുകളിൽ കയറി. ആന്ധ്രാപ്രദേശിലെ ബൊരാജ് മണ്ഡലിലെ നിരാൽ ഗ്രാമത്തിലാണ് സംഭവം. ഈ കാഴ്ച്ച കണ്ട് നാട്ടുകാർ അമ്പരന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കർഷകനായ ഷെയ്ഖ് ഗഫൂറിൻ്റെ കാളയെ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ തെരുവ് നായകളുടെ ഒരു കൂട്ടം കാളയെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കയറ് പൊട്ടിച്ച് ഓടിയ കാള ജീവൻ രക്ഷിക്കാൻ തൊട്ടടുത്ത വീടിന്റെ മേൽക്കൂരയിലേക്ക് കയറുകയായിരുന്നു.

വീടിനോട് ചേർന്നുള്ള കല്ലുകളുടെ കൂമ്പാരത്തിന് മുകളിലൂടെ നിമിഷങ്ങൾക്കുള്ളിൽ കാള മേൽക്കൂരയിലേക്ക് കയറി. ഇത് കണ്ട നാട്ടുകാർ ഞെട്ടിപ്പോയി. പിന്നീട് നാട്ടുകാർ ഏറെ ശ്രമിച്ചതിന് ശേഷമാണ് കയറുകൾ ഉപയോഗിച്ച് കാളയെ താഴെയിറക്കിയത്. സംഭവത്തിൽ വീടിൻ്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു.
നിരാൽ: തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കാള വീടിൻ്റെ മുകളിൽ കയറി. ആന്ധ്രാപ്രദേശിലെ ബൊരാജ് മണ്ഡലിലെ നിരാൽ ഗ്രാമത്തിലാണ് സംഭവം. ഈ കാഴ്ച്ച കണ്ട് നാട്ടുകാർ അമ്പരന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കർഷകനായ ഷെയ്ഖ് ഗഫൂറിൻ്റെ കാളയെ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ തെരുവ് നായകളുടെ ഒരു കൂട്ടം കാളയെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കയറ് പൊട്ടിച്ച് ഓടിയ കാള ജീവൻ രക്ഷിക്കാൻ തൊട്ടടുത്ത വീടിന്റെ മേൽക്കൂരയിലേക്ക് കയറുകയായിരുന്നു.

വീടിനോട് ചേർന്നുള്ള കല്ലുകളുടെ കൂമ്പാരത്തിന് മുകളിലൂടെ നിമിഷങ്ങൾക്കുള്ളിൽ കാള മേൽക്കൂരയിലേക്ക് കയറി. ഇത് കണ്ട നാട്ടുകാർ ഞെട്ടിപ്പോയി. പിന്നീട് നാട്ടുകാർ ഏറെ ശ്രമിച്ചതിന് ശേഷമാണ് കയറുകൾ ഉപയോഗിച്ച് കാളയെ താഴെയിറക്കിയത്. സംഭവത്തിൽ വീടിൻ്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു.
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ