
ദില്ലി : രാജസ്ഥാനിലെ കുമാവാസിൽ 25 ലേറെ തെരുവ് നായകളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഓഗസ്റ്റ് 2, 3 തിയ്യതികളിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.
തെരുവ് നായ്ക്കളെ വെടിവെച്ചു കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓഗസ്റ്റ് 2, 3 തീയതികളിലാണ് സംഭവം നടന്നത്. രണ്ട് പേർ ഒരു മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് നായ്ക്കൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു മൂന്നാമത്തെയാൾ മറ്റൊരു ബൈക്കിൽ ഇരുന്ന് ഈ സംഭവം ചിത്രീകരിക്കുന്നതും കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന മൂന്നാമത്തെയാൾ ഈ സംഘത്തിനൊപ്പമുള്ളയാളാണോ എന്നതിൽ വ്യക്തതയില്ല.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ശ്യോചന്ദ് ബവാരിയ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം, ആയുധ നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിക്കെതിരെ മൃഗാവകാശ സംഘടനകളും നാട്ടുകാരും ശക്തമായി രംഗത്തെത്തി. ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam