സുപ്രീംകോടതിയിൽ നിര്‍ണായക ഉത്തരവ് സമ്പാദിച്ച് വിജയ് സര്‍ക്കാര്‍, തമിഴ്നാട്ടിൽ ഗോവധ നിരോധനം നീങ്ങി; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

Published : Jul 13, 2026, 01:25 PM IST
Vijay

Synopsis

തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. നിയമപ്രകാരം പശുക്കളെ അറുക്കാൻ അനുമതിയുള്ളപ്പോൾ അതിന് വിരുദ്ധമായ ഉത്തരവ് നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പരിഗണിച്ചാണ് ഈ നടപടി.

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഉത്തരവിന് വലിയ രീതിയിലുള്ള തിരുത്തലുകൾ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവിൽ ഈ നിർണ്ണായക സ്റ്റേ പുറപ്പെടുവിച്ചത്. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളേയോ അറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 1976 ഓഗസ്റ്റിലെ ഒരു സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി മെയ് 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരുന്നു. സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് നേടിയെടുക്കാനായത് വിജയ് സര്‍ക്കാറിന് വലിയ നേട്ടമായി.

നിയമപ്രകാരം നിശ്ചിത സ്ഥലങ്ങളിൽ പ്രത്യേക വിഭാഗത്തിൽപ്പെട്ട പശുക്കളെ അറുക്കാൻ അനുമതിയുള്ളപ്പോൾ, അതിന് വിരുദ്ധമായ നിയമപരമായ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ജുഡീഷ്യൽ നിർദ്ദേശം നിലനിൽക്കില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ജസ്റ്റിസുമാരായ ജിആർ സ്വാമിനാഥൻ, വി ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പാൽ ഉൽപാദനത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും പുരോഗതിയെ മുൻനിർത്തി പശുഹത്യ നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് മുൻപ് പുറപ്പെടുവിച്ചിരുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൽ 48 പ്രകാരം പശുക്കൾ, കന്നുകാലികൾ, മറ്റ് കറവപ്പശുക്കൾ എന്നിവയെ അറുക്കുന്നത് നിരോധിക്കാൻ സംസ്ഥാനം നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് സ്വാമിനാഥൻ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽപ്പോലും പശുവിനെ ആദരിക്കപ്പെടുന്ന മൃഗമായി അടിവരയിട്ടിട്ടുണ്ടെന്നും ശ്രീകൃഷ്ണന്റെ കാലം മുതൽ പശു നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവിനാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ നൽകിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുടുംബ വഴക്കിനിടെ ഭാര്യ മൊബൈൽ എടുത്ത് തലയ്ക്കടിച്ചു; യുവാവ് മരിച്ചു
ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി