Karnataka Rains| കനത്ത മഴ, ക‍ർണാടകയിലെ ​ഗവേഷണ കേന്ദ്രത്തിൽ വെള്ളം കയറി, പ്രധാന രേഖകൾ സംരക്ഷിക്കാൻ ശ്രമം

Published : Nov 23, 2021, 09:42 AM IST
Karnataka Rains| കനത്ത മഴ, ക‍ർണാടകയിലെ ​ഗവേഷണ കേന്ദ്രത്തിൽ വെള്ളം കയറി, പ്രധാന രേഖകൾ സംരക്ഷിക്കാൻ ശ്രമം

Synopsis

കർണാടകയുടെ ചില ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽ തിങ്കളാഴ്ച രാവിലെ ഇൻസ്റ്റിറ്റ്യൂട്ട് - ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് - വെള്ളത്തിനടിയിലായി.

ബെംഗളുരു: വെള്ളത്തിനടിയിലായ ഒരു ലൈബ്രറിയിൽ കണങ്കാലോളം ആഴത്തിലുള്ള വെള്ളത്തിൽ സഞ്ചരിക്കുന്ന കുറച്ച് ആളുകൾ, ഭാഗികമായി വെള്ളത്തിൽ മുങ്ങിയ അലമാരയിലെ റെക്കോർഡ് സാമഗ്രികൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ബെംഗളൂരുവിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്. കർണാടകയുടെ ചില ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽ തിങ്കളാഴ്ച രാവിലെ ഇൻസ്റ്റിറ്റ്യൂട്ട് - ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് - വെള്ളത്തിനടിയിലായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസർച്ച് റൂമിലും വെള്ളം കയറി. ഈ വെള്ളപ്പൊക്കം കാരണം നിരവധി ഗവേഷണ സാമഗ്രികളും റിപ്പോർട്ടുകളും നശിച്ചതായാണ് വിലയിരുത്തൽ. വെള്ളം പൂർണമായി വറ്റിയാൽ മൂല്യനിർണയ നടപടികൾ ആരംഭിക്കും. 

കർണാടകയിലെ പല പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം മുതൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. അപ്പാർട്ട്മെന്റുകളുടെ ബേസ്മെന്റിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളപ്പൊക്കത്തിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി.ഇതിന്റെ ആഘാതം ഇന്നു രാവിലെയും വ്യക്തമാണ്.

വടക്കൻ ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ആളുകളെ രക്ഷിക്കാൻ ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) വെള്ളം പുറന്തള്ളാൻ വേണ്ട നടപടികളിലാണ്. അടിഞ്ഞുകൂടിയ വെള്ളം തിരിച്ചുവിടാൻ ബദൽ മാർഗങ്ങളില്ലാത്ത തടാകത്തിനോട് നിർമിച്ച അപ്പാർട്ടുമെന്റുകളിലും പരിസരങ്ങളിലുമാണ് വെള്ളക്കെട്ട് കൂടുതലും ഉണ്ടായത്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ന്യൂനമർദമാണ് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് കർണാടകയിലും കനത്ത മഴ പെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോകാൻ ശ്രമിച്ചപ്പോൾ കോളറിന് പിടിച്ചു, സഹോദരിയുടെ നെഞ്ചിൽ അടിച്ചു, കമ്പുകൊണ്ടും തല്ലി; ലുത്ര സഹോദരന്മാരുടെ ക്ലബിനെതിരെ വീണ്ടും പരാതി
കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി