പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 92.88 % പോളിംഗ്, ആകെ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 12 % കുറവ്

Published : Apr 24, 2026, 11:48 AM IST
west bengal voiting analysis 2026

Synopsis

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 92.88% എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി, സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. എന്നാൽ, ആകെ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് ടിഎംസിയും ബിജെപിയും തമ്മിലുള്ള വാക്പോരിന് കാരണമായി. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുന്നു.

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92.88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത. സ്ത്രീകളുടെ പോളിംഗ് ശതമാനം 92.69 ആണ്. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയെങ്കിലും, ബൂത്തിലെത്തിയ ആകെ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 12 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ഏപ്രിൽ 29 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് ജനവിധി തേടുക. ഇതുകൂടി കഴിഞ്ഞാൽ മാത്രമേ ഇന്ത്യ ചരിത്രത്തിലെ സർവകാല റെക്കോർഡ് ബംഗാൾ ജനത സ്വന്തമാക്കുകമോയെന്ന് അറിയാനാകു. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിം​ഗ്. 

വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര് ആരംഭിച്ചു. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് വോട്ടർമാരുടെ കുറവായി പ്രതിഫലിച്ചതെന്ന് ബിജെപി അവകാശപ്പെട്ടു. കൃത്യമായ പരിശോധനകൾ നടന്നതുകൊണ്ടാണ് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസം വന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ, യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്നും ബൂത്തുകളിൽ നിന്നും ഒഴിവാക്കി ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് ഭരണകക്ഷിയായ ടിഎംസി ആരോപിച്ചു. ഉയർന്ന പോളിം​ഗ് തൃണമൂൽ കോൺഗ്രസിന് അനുകൂലമെന്നാണ് ബംഗാൾ മമത ബാനർജിയുടെ പക്ഷം. ജനങ്ങളുടെ പൾസ് ഞങ്ങൾ ഇതിനോടകം ബം​ഗാളിന്റെ ഡ്രൈവിം​ഗ് സീറ്റിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ്. ടി എം സി വീണ്ടും അധികാരത്തിലേറുമെന്നും ബി ജെ പിയുടെ പതനം തുടങ്ങിയെന്നും മമത അഭിപ്രായപ്പെട്ടു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്ന് ഡിഎംകെ വിലയിരുത്തൽ; സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തും
കോൺഗ്രസിന് അതിനിർണായകമായ 2 മണ്ഡലങ്ങൾ, ഉപതെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും ഡി കെ ശിവകുമാറിലേക്ക്