കാമുകന്റെ ജീവനനറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് യുവതി, സംസ്കാരത്തിന് മുൻപ് സിന്ദൂരം ചാർത്തി; രാജ്യത്തെ നടുക്കി കൊലപാതകം

Published : Dec 01, 2025, 02:06 AM IST
gujarat honour killing

Synopsis

ഗുജറാത്തിലെ നന്ദേഡിൽ പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകിയുടെ കുടുംബം യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സംസ്കാരത്തിന് മുൻപ് മൃതദേഹത്തിൽ സിന്ദൂരം ചാർത്തിയ യുവതി, ഇത് ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ചു.

അഹമ്മദാബാദ്: ബന്ധം തുടരുന്നതിനെ എതിർത്ത കാമുകിയുടെ കുടുംബം, യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിലെ നന്ദേഡിലാണ് സംഭവം നടന്നത്. സംസ്കാര ചടങ്ങുകൾക്ക് മുൻപ് മരിച്ച കാമുകൻ്റെ വീട്ടിലെത്തിയ യുവതി മൃതദേഹത്തിന് മുന്നിൽ വെച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തി, താൻ ഇപ്പോഴും കാമുകനെ പങ്കാളിയായി കണക്കാക്കുന്നുവെന്ന് പ്രഖ്യാപിച്ചു. നന്ദേഡിലെ ജൂന ഗഞ്ചിൽ നിന്നുള്ള സക്ഷം തട്ടേയും ആഞ്ചൽ മാമിൽവാറും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കൊല്ലപ്പെട്ടയാൾക്കും പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ സഹോദരങ്ങൾ സക്ഷമിൻ്റെ സുഹൃത്തുക്കളായിരുന്നു. ഇയാൾ പതിവായി ഇവരുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ആഞ്ചലുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിക്കണമെന്ന് കുടുംബം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സക്ഷം ബന്ധം തുടർന്നു. ഇത് യുവതിയുടെ കുടുംബത്തെ പ്രകോപിപ്പിച്ചു. സക്ഷമിൻ്റെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞ ആഞ്ചൽ ഉടൻ തന്നെ വീട്ടിലേക്ക് ഓടിയെത്തുകയും, ശവസംസ്കാര ചടങ്ങുകൾക്ക് മുൻപായി മൃതദേഹത്തിന് സമീപം വെച്ച് നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്തു.

'ജാതിയുടെ പേരിലുള്ള കൊലപാതകം'

തൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വധശിക്ഷ നൽകണമെന്ന് ആഞ്ചൽ ആവശ്യപ്പെട്ടു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സക്ഷമിനെ കൊലപ്പെടുത്താൻ അവർ ഗൂഢാലോചന നടത്തിയെന്ന് യുവതി ആരോപിച്ചു. തൻ്റെ കുടുംബം തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും, സക്ഷം മറ്റൊരു ജാതിയിൽപ്പെട്ടയാളായതുകൊണ്ടാണ് അവർ അവനെ ലക്ഷ്യമിട്ടതെന്നും ആഞ്ചൽ ആരോപിച്ചു. സക്ഷമിൻ്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇത്വാര പൊലീസ് ആഞ്ചലിൻ്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, മറ്റ് ചിലർ എന്നിവർക്കെതിരെ കൊലപാതകത്തിനും അതിക്രമത്തിനും കേസെടുത്തു. 12 മണിക്കൂറിനുള്ളിൽ എട്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ