
സിസേറിയനിടെ തുണിയുടെ ഭാഗം ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ മറന്നുവച്ച രോഗി മരിച്ചു. ഉത്തര്‍ പ്രദേശിലെ ലക്നൌവ്വിലാണ് സംഭവം. സിസേറിയന് ശേഷം ഗുരുതരാവസ്ഥയിലായ രോഗി ചികിത്സയിലിരിക്കെയാണ് മരിച്ചത്.കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജിലെ ട്രോമാ സെന്‍റ്റിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. വെന്‍റിലേറ്ററില്‍ വച്ച് തിങ്കളാഴ്ചയാണ് യുവതി മരിച്ചത്.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജേഷ് കുമാര്‍ അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമ്മിറ്റിയിലുള്ളവര്‍ രോഗിയുടെ ബന്ധുക്കളുടെ മൊഴി തേടിയിട്ടില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് ബുധനാഴ്ച ആരോപിച്ചത്. രമാപൂര്‍ സ്വദേശിയായ മനോജിന്‍റെ ഭാര്യയും മുപ്പതുകാരിയുമായ നീലമാണ് ജനുവരി 6 ന് മകള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയായിരുന്നു ഇത്. ഇതിനിടെയായിരുന്നു യുവതിയുടെ വയറിനുള്ളില്‍ തുണികഷ്ണം മറന്നുവച്ചത്.
പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനിലയില്‍ സാരമായ തകരാറുകള്‍ ഉണ്ടായി. ഇതോടെ ലക്നൌവ്വിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച് യുവതി തിങ്കഴാള്ച രാത്രിയാണ് മരിച്ചത്. ഷാജഹാന്‍പൂരിലെ മെഡിക്കല്‍ കോളേജിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ചാണ് യുവതിയുടെ വയറിനുള്ളില്‍ നിന്ന് തുണികഷ്ണം കണ്ടെത്തിയത്. ഇത് ഒരു ഓപ്പറേഷനിലൂടെ നീക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam