പോകാൻ ശ്രമിച്ചപ്പോൾ കോളറിന് പിടിച്ചു, സഹോദരിയുടെ നെഞ്ചിൽ അടിച്ചു, കമ്പുകൊണ്ടും തല്ലി; ലുത്ര സഹോദരന്മാരുടെ ക്ലബിനെതിരെ വീണ്ടും പരാതി

Published : Dec 12, 2025, 11:19 AM IST
Goa club

Synopsis

നിസ്സാര കാര്യത്തെ ചൊല്ലിയുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ വിവാദ വ്യവസായികളായ ലുത്ര സഹോദരന്മാരെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നതായും യുവതി ആരോപിക്കുന്നു.

പനാജി: ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ 'റോമിയോ ലെയ്ൻ' ബീച്ച് ഷാക്കിൽ തന്നെയും കുടുംബാംഗങ്ങളെയും ക്ലബ് ജീവനക്കാർ ആക്രമിച്ചെന്ന് മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതി. നവംബർ ഒന്നിന് രാത്രി ക്ലബ് സന്ദർശിച്ച വൈഭവ് ചന്ദേൽ എന്ന യുവതി, ക്ലബ് ജീവനക്കാർ തങ്ങളോട് മോശമായി സംസാരിക്കുകയും പെരുമാറുകയും റോഡ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി നൽകിയിരിക്കുന്നത്. നവംബർ ഒന്നിന് രാത്രി കസിൻസിനൊപ്പം വാഗേറ്ററിലെ റോമിയോ ലെയ്ൻ ക്ലബ്ബിൽ എത്തിയതായിരുന്നു ചന്ദേൽ. ആകെ 13 പേരുണ്ടായിരുന്നു. ക്ലബ്ബ് ഏറെ സ്ഥലപരിമിതിയിലായിരുന്നു പ്രവര്‍ത്തിച്ചത്. എൻട്രൻസും എക്സിറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും യുവതി പറഞ്ഞു. പുലർച്ചെ 3 മണിയോടെ ക്ലബ്ബിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ, വലിയ ഒരു കസേര വഴിയിൽ തടസ്സമായി കിടപ്പുണ്ടായിരുന്നു. ഇത് കസിൻ കാലുകൊണ്ട് തട്ടിമാറ്റി. ഇത് ജീവനക്കാരെ പ്രകോപിപ്പിച്ചു.

ക്ലബ്ബ് മാനേജർ ഉടൻ തന്നെ വലിയ ദേഷ്യത്തോടെ പ്രതികരിച്ചു. നിങ്ങൾ ഫർണിച്ചർ നശിപ്പിക്കുകയാണ്, നേരത്തെ തന്നെ നിങ്ങളെ പുറത്താക്കേണ്ടതായിരുന്നു. ഇവിടെ വരാനുള്ള യോഗ്യതയൊന്നും നിങ്ങൾക്കില്ലെന്നും പറഞ്ഞ് കസിന്റെ കോളറിൽ പിടിച്ചെന്നും ചന്ദേൽ പറഞ്ഞു. മാപ്പ് പറഞ്ഞ് പോകാൻ ശ്രമിച്ചപ്പോൾ മാനേജർ സുരക്ഷാ ജീവനക്കാരെയും ബൗൺസർമാരെയും വിളിച്ചുവരുത്തി. അവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയും റോഡ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. സഹോദരിയുടെ നെഞ്ചിൽ അടിച്ചു. പടിക്കെട്ടുകളിൽ നിന്ന് തള്ളിവീഴ്ത്തുകയും ചെയ്തു. പുറത്തുകടക്കാതിരിക്കാൻ എൻട്രി ഗേറ്റിൽ അവർ ബാരിക്കേഡ് സ്ഥാപിച്ചു. സഹോദരൻ ഇത് മാറ്റാൻ ശ്രമിച്ചപ്പോൾ, ഒരു ബൗൺസർ റോഡുമായി വന്ന് ക്രൂരമായി മർദ്ദിച്ചു.

പോലീസ് നടപടികളും ആരോപണങ്ങളും

സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തന്നെ തല്ലുകയും ടീഷർട്ട് വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി യുവതി നൽകിയ എഫ്ഐആറിൽ പറയുന്നു. ജീവനക്കാർ മോശം ഭാഷ ഉപയോഗിക്കുന്നത് തുടർന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ പിറ്റേന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചത്. വലിയ പരിശ്രമങ്ങൾക്കൊടുവിൽ മാനേജർ അജയ് കവിത്കർ, മറ്റൊരു ജീവനക്കാരനായ ജുനൈദ് അലി, സുരക്ഷാ ജീവനക്കാർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ ലുത്ര സഹോദരന്മാരായ ഗൗരവ്, സൗരഭ് എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും, സംഭവസമയം അവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് പോലീസ് പേരുകൾ ഒഴിവാക്കിയെന്ന് യുവതി ആരോപിച്ചു. "സ്ത്രീകളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഗോവയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും," എന്ന് ചന്ദേൽ പറഞ്ഞു. നേരത്തെ, ഇതേ ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു നിശാക്ലബ്ബായ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ'ലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചതിനെ തുടർന്ന് 'റോമിയോ ലെയ്ൻ' ബീച്ച് ഷാക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഉത്തരവനുസരിച്ച് പൊളിച്ചുനീക്കിയിരുന്നു. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് ഈ റസ്റ്റോറന്റ് നിർമ്മിച്ചിരുന്നത്. തീപിടിത്തത്തിന് മണിക്കൂറുകൾക്ക് ശേഷം നരഹത്യാക്കുറ്റം ചുമത്തപ്പെട്ട ഗൗരവ്, സൗരഭ് ലുത്രമാർ ഇൻഡിഗോ വിമാനത്തിൽ തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നുകളയുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം